സുനാമി: അമൃതാനന്ദമയി ജപ്പാന് നാലര കോടി രൂപ നല്‍കും

ടോക്കിയോ(ജപ്പാന്‍)| WEBDUNIA|
PRO
PRO
ജപ്പാനിലെ സുനാമി ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദമയി ഒരു മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ( ഏകദേശം നാലര കോടി രൂപ) നല്‍കും. അമൃതാനന്ദമയിയുടെ, അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എം എ സെന്റര്‍ (മാതാ അമൃതാനന്ദമയി സെന്റര്‍) ആണ് ഈ സഹായം നല്‍കുക. ഓഗസ്റ്റ് മധ്യത്തോടെ എം എ സെന്ററിന്റെയും എംബ്രോയ്സിംഗ് ദ വേള്‍ഡിന്റേയും പ്രതിനിധികള്‍ മിയാഗി ഗവര്‍ണര്‍ക്ക് കൈമാറും. ടോക്കിയോയില്‍ വച്ച് കഴിഞ്ഞദിവസം നടന്ന ഒരു ചടങ്ങിലാണ് അമൃതാനന്ദമയി ഇക്കാര്യം അറിയിച്ചത്.

ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഈ തുക ഉപയോഗിക്കണമെന്ന് അമൃതാനന്ദമയി ആഗ്രഹം പ്രകടിപ്പിച്ചു. സുനാമി ബാധിത പ്രദേശമായ മിയാഗി ഗവര്‍ണറുടെ പ്രതിനിധി കെയ്ക്കി സോമ, കോബെ നഗരത്തിന്റെ ടോക്കിയോ ഓഫീസ് ഡയറക്ടര്‍ തക്കാശി മിത്തോരീ, ടോക്കിയോ യൂണിവേഴ്സിറ്റി പ്രൊഫസര്‍ സുയോഷി നര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മാതാ അമൃതാനന്ദമയി സെന്ററിന്റെ ആഗോളതലത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ‘എംബ്രേയ്സിംഗ് ദി വേള്‍ഡ്’, സുനാമി നാമാവശേഷമാക്കിയ ഗ്രാമങ്ങളില്‍ ആദ്യം മുതല്‍ തന്നെ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ നടത്തിപോന്നിരുന്നു. ശവശരീരങ്ങള്‍ നീക്കം ചെയ്യുക, തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യുക, അഭയകേന്ദ്രങ്ങളില്‍ താമസിച്ചിരുന്ന പ്രായമായവരെയും കുട്ടികളെയും സഹായിക്കുക, ആഹാരം, വസ്ത്രം, കുടിവെള്ളം, മരുന്ന്, വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ എന്നിവ വിതരണം ചെയ്യുക തുടങ്ങിയവയാണ് അമൃതാനന്ദമയിയുടെ അനുയായികള്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍. ഇതിനുപുറമെ, സ്ഥലവാസികളായവര്‍ക്ക് മന:ശക്തി വീണ്ടെടുക്കുന്നതിനുള്ള ആത്മീയവും മന:ശാസ്ത്രപരവുമായ ഉപദേശങ്ങള്‍ നല്‍കുന്നതിനും അമൃതാനന്ദമയിയുടെ ഭക്തന്‍‌മാര്‍ നേതൃത്വം നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :