സരിതയുടെ മൊഴിമാറ്റാന്‍ നാലു കോടി രൂപ വാഗ്ദാനം ചെയ്ത എംഎല്‍എ ബെന്നി ബെഹനാനാണെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്| WEBDUNIA|
PRO
സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരുടെ മൊഴിമാറ്റാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നീക്കം നടത്തിയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ വിലപേശല്‍ നടത്തിയെന്നും ബെന്നി ബെഹനാന്‍ ഫെനിക്ക് കോടികള്‍ വാദ്ഗാനം ചെയ്തുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സോളാര്‍ കേസില്‍ സരിത എസ് നായര്‍ കോടതിയില്‍ എഴുതി നല്‍കാനിരിക്കുന്ന രഹസ്യമൊഴിയില്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെയും നേതാക്കളുടെയും പേര് ഒഴിവാക്കാനാ‍ണ് നാലു കോടി രൂപ വാഗ്ദാനം ചെയ്തതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു‍.

ബെന്നി ബഹനാനെ കൂടാതെ മന്ത്രി കെ ബാബുവും വിലപേശല്‍ കച്ചവടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സരിതയുടെ അഭിഭാഷകന്‍ ചില വെളിപ്പെടുത്തല്‍ നടത്തിയതോടെ ഇവര്‍ നോട്ടുകള്‍ നിറച്ച ചാക്കുകെട്ടുകളുമായി പിന്നാലെ നടക്കുകയാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ഇതിനുള്ള തെളിവുകള്‍ താന്‍ ഇന്നു തന്നെ പുറത്തുവിടുമെന്നും ഒരു ചാനലിന് നല്‍കിയ പ്രതികരണത്തില്‍ സുരേന്ദ്രന്‍ വ്യക്തമാക്കിയത്. ഫെനി ചോദിച്ചത് പത്ത്‌കോടിയാണെന്നും ബെന്നി ബഹന്നാന്‍ നാലു കോടി തരാമെന്നും പറഞ്ഞതായി കെ സുരേന്ദ്രന്‍ ആരോപിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :