വീട്ടുജോലിക്കെത്തിച്ച യുവതിക്ക് പീഡനം: രണ്ട് പേര്‍ അറസ്റ്റില്‍

അടൂര്‍| Last Modified ശനി, 10 മെയ് 2014 (15:05 IST)
വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച യുവതി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പറന്തല്‍ പ്ലാവിള്‍പ്പടി പുല്ലുപ്പറമ്പില്‍ പുത്തന്‍ വീടില്‍ ജോളി സ്റ്റാന്‍ലി (45), തിരുവല്ല ഞാലിക്കണ്ടം താഴത്ത് ഉപ്പന്‍കര വീട്ടില്‍ മുരളീധരന്‍ നായര്‍(60) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അടൂരിനടുത്തുള്ള മധ്യവയസ്കയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസും തുടര്‍ന്നുള്ള അറസ്റ്റും. വിസ നല്‍കുന്നതിന് മുമ്പ് സ്ത്രീയേയും അവരുടെ ഭര്‍ത്താവിനെയും കുവൈറ്റില്‍ ജോലിക്കു കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ചു. എന്നാല്‍ 2013 -ല്‍ പിന്നീട് യുവതിയെ മാത്രം
നെടുമ്പാശേരി വിമാനത്താവളം വഴി കുവൈറ്റില്‍ എത്തിക്കുകയായിരുന്നു.

കുവൈറ്റില്‍ എത്തിയ സ്ത്രീയെ അവിടെയുള്ള റിക്രൂട്ടിംഗ് ഏജന്‍സി നടത്തുന്ന നവാസാണു പീഡിപ്പിച്ചത്. എന്നാല്‍ പീഡനം സഹിക്കവയ്യാതെ ആത്മഹത്യാ ഭാഷണി മുഴക്കിയതിനെ തുടര്‍ന്ന് യുവതിയെ അടുത്തുള്ള ഒരു ഡോക്ടറുടെ വീട്ടിലെത്തിക്കുകയും പിന്നീട് ഡോക്ടറുടെ സഹായത്തോടെ യുവതി നാട്ടിലെത്തുകയും ചെയ്തു. പിന്നീടാണ്‌ ഇവര്‍ പൊലീസില്‍ പരാതി നല്‍കിയതും രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

മൂന്നാം പ്രതിയായ നവാസിനെ അറസ്റ്റ് ചെയ്യാന്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :