വിദ്യാര്‍ഥിനിയുടെ മരണം: അഞ്ച്‌ വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

കൊല്ലം: | WEBDUNIA|
PRO
PRO
പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി ദുരൂഹസാചര്യത്തില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ചുകിടന്ന സംഭവത്തില്‍ കാരണക്കാരനായ യുവാവിനെ അഞ്ചുവര്‍ഷത്തിന്‌ ശേഷം ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്പി സി ജി സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്ചെയ്തു. മണ്‍ട്രോതുരുത്ത്‌ കണ്‍ട്രാംകാണി മാപ്പിള വയലില്‍ വീട്ടില്‍ രഘുവിന്റെ മകള്‍ റോസുവിന്റെ (17) മരണവുമായി ബന്ധപ്പെട്ട്‌ സമീപവാസി കണ്‍ട്രാംകാണി പൊന്നാംവാതുക്കല്‍ വീട്ടില്‍ രതീഷാണ്‌ (28) അറസ്റ്റിലായത്‌.

പെരിങ്ങാലം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായിരുന്ന റോസുവിനെ 2007 ഡിസംബര്‍ ഒന്നിനാണ്‌ മണ്‍ട്രോതുരുത്ത്‌ റെയില്‍വേ സ്റ്റേഷന്‌ സമീപം ട്രാക്കില്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്‌. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി പിന്നീട്‌ പിതാവ്‌ രഘു മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി. തുടര്‍ന്ന്‌ കേസന്വേഷണം ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തു.

അഞ്ച്‌ വര്‍ഷത്തെ അന്വേഷണത്തിന്‌ ഒടുവിലാണ്‌ പെണ്‍കുട്ടിയുടെ മരണത്തിന്‌ കാരണക്കാരനായത്‌ രതീഷാണെന്ന്‌ കണ്ടെത്തിയതെന്ന്‌ ഡിവൈഎസ്പി പറഞ്ഞു. ഇയാളെ കൊല്ലം ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക്‌ റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :