സെല്ലുലോയ്ഡ് കണ്ട് മനസുമാറി; മുരളി വിവാദം അവസാനിപ്പിച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കെ കരുണാകരെ മോശമായി ചിത്രീകരിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് വിവാദമായ സെല്ലുലോയ്ഡ് എന്ന ചിത്രം കെ മുരളീധരന്‍ കണ്ടു. വിവാദം അവസാനിപ്പിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു. ചിത്രത്തില്‍ കെ കരുണാകരനെക്കുറിച്ച് മോശം പരാമര്‍ശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രം കണ്ടപ്പോള്‍ അക്കാര്യം ബോധ്യമായെന്നും കെ മുരളീധരന്‍ പറഞ്ഞു.

കെ കരുണാകരനെതിരെ മോശമായി പരാമര്‍ശിച്ചു എന്നാരോപിച്ച് സെല്ലുലോയിഡിനെതിരെ മുരളീധരന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഒരു സിനിമയുടെ പബ്ലിസിറ്റിക്ക്‌ വേണ്ടി കരുണാകരനെ മോശമായി ചിത്രീകരിച്ചത്‌ ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ആയിരം കമലുമാര്‍ വിചാരിച്ചാലും കരുണാകരന്റെ പ്രതിച്ഛായ മോശമാക്കാനാകില്ലെന്നും മുരളി വിമര്‍ശിച്ചിരുന്നു.

കരുണാകരന്‍ സിനിമാ മേഖലയില്‍ ഒരിക്കലും സ്വന്തം അജന്‍ഡ നടപ്പാക്കിയിരുന്നില്ല. കേരളത്തില്‍ ആദ്യമായി ഫിലിം സ്റ്റുഡിയോ കൊണ്ടുവന്നതും അവശകലാകാരന്‍മാര്‍ക്ക്‌ പെന്‍ഷനേര്‍പ്പെടുത്തിയതും കരുണാകരനാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

ജെ സി ഡാനിയല്‍ നിര്‍മ്മിച്ച വിഗതകുമാരനെ ആദ്യ മലയാള സിനിമയായി അംഗീകരിക്കാന്‍ അക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനും അന്നത്തെ സാംസ്കാരിക സെക്രട്ടറിയായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണനും വിമുഖത്ത കാട്ടിയതായി സിനിമയില്‍ പറയുന്നുണ്ടെന്നായിരുന്നു ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :