വരുന്നൂ, ‘റൈറ്റ് ഓഫ് ഹിയറിംഗ്’ - ഇനി “കേള്‍ക്കേണ്ട” എന്നാരും പറയില്ല!

തിരുവനന്തപുരം| Last Modified വ്യാഴം, 8 മെയ് 2014 (17:46 IST)
സംസ്ഥാനത്ത് ‘റൈറ്റ് ഓഫ് ഹിയറിംഗ്’ എന്ന പുതിയ നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. അധികൃതര്‍ പരാതി കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തലാണ് ഇതിലൂടെ ലക്‍ഷ്യമാക്കുന്നത്. ജനങ്ങളുടെ പരാതികള്‍ ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും കേള്‍ക്കാന്‍ ഈ നിയമത്തിലൂടെ നിര്‍ബന്ധിതമാക്കും. രാജസ്ഥാനില്‍ നടപ്പാക്കി വിജയം കണ്ട പദ്ധതിയാണിതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓണ്‍ലൈന്‍ വഴി 38 സേവനങ്ങള്‍ ലഭിക്കുന്നത് അടുത്ത നാല് മാസത്തിനുള്ളില്‍ 130 ആക്കും. അടുത്ത സാമ്പത്തിക വര്‍ഷം അവസാനത്തോടെ 400 ആയി വര്‍ധിപ്പിക്കും. 678 ദിവസത്തെ ഭരണത്തിന്‍റെ കര്‍മപദ്ധതി വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

30 വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും‍. എല്ലാ മന്ത്രിമാര്‍ ഓരോ വകുപ്പിലും മൂന്ന് പരിപാടികളെങ്കിലും നടപ്പാക്കണം. സര്‍ക്കാരിന്റെ സേവനങ്ങള്‍ വേഗത്തില്‍ ജനങ്ങളിലെത്തിക്കാന്‍ നടപടിയെടുക്കും.

സേവനാവകാശ നിയമം
വ്യാപിപ്പിക്കും. മിഷന്‍ 2030ന്‍റെ ചുമതല ആസൂത്രണ ബോര്‍ഡ് ചെയര്‍മാനായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :