മെഡിക്കല്‍ സീറ്റ് തട്ടിപ്പ്: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരിലും കവിതാ പിള്ള പണം തട്ടി

ആലുവ: | WEBDUNIA|
PRO
PRO
മെഡിക്കല്‍ സീറ്റ് നല്‍കാമെന്നു പറഞ്ഞ് പണം തട്ടിയ കേസില്‍ പിടിയിലായ പ്രതി കവിതാ പിള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരിലും പണം തട്ടിയതായി പരാതി. തട്ടിപ്പ് നടത്തിയത് ഉന്നതരുടെ പേരുകള്‍ പറഞ്ഞാണെന്ന് പരാതിയില്‍ പറയുന്നു. ആലുവ റൂറല്‍ എസ് പിയ്ക്ക് പരാതിക്കാരനായ പറവൂര്‍കാരന്‍ ശിവരാമകൃഷ്ണനാണ് ഇത് സംബന്ധിച്ച പരാതി നല്‍കിയിരിക്കുന്നത്.

ഉന്നതബന്ധത്തിന്റെ പേരിലാണ് തങ്ങളില്‍ നിന്നും പണം തട്ടിയെടുത്തതെന്ന് പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയായും മറ്റ് മന്ത്രിമാരുമായും കവിതയ്ക്ക് ബന്ധമുണ്ട്. പണം തിരികെ നല്‍കാന്‍ പറഞ്ഞപ്പോള്‍ ഉന്നതരുടെ പേരുകള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരന്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍കെയുമായി ബന്ധമുണ്ടെന്നും മെഡിക്കല്‍ സീറ്റ് ശുപാര്‍ശയ്ക്കായി ആര്‍കെയുടെ അരികിലേയ്ക്ക് അയച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. അതേസമയം, മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിച്ച കവിതാ പിള്ളയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന് ക്രൈം നന്ദകുമാര്‍ വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :