മുതിര്‍ന്ന മൂന്നു നേതാക്കളും തെറ്റു തിരുത്തണം, അല്ലെങ്കില്‍ കോണ്‍ഗ്രസില്‍ കലാപം; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സതീശന്‍

 congress , vd satheesan , vm sudheeran , oommen chandy and ramesh chennithala , കെപിസിസി , വിഎം സുധീരന്‍ , യുഡിഎഫ് , ഉമ്മന്‍ ചാണ്ടി , രമേശ് ചെന്നിത്തല , കോണ്‍ഗ്രസ്
കൊച്ചി| jibin| Last Modified ശനി, 1 ഒക്‌ടോബര്‍ 2016 (16:47 IST)
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍. കേരളത്തിലെ മുതിർന്ന മൂന്നു നേതാക്കളും തെറ്റു തിരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ കലാപമുണ്ടാകും. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ മാത്രം മാറ്റുന്നത് ശരിയല്ല. ഹൈക്കമാന്‍ഡ് എല്ലാ സ്വാതന്ത്ര്യങ്ങളും നല്‍കിയിട്ടും ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ മുതിർന്ന മൂന്നു നേതാക്കളും പരാജയപ്പെട്ടുവെന്നും സുധീരന്‍ പറഞ്ഞു.

യോജിച്ചു നില്‍ക്കാത്തതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ തോല്‍‌വിയുണ്ടായതെന്നും മനോരമ ന്യൂസിന്റെ നേരേ ചൊവ്വേയില്‍ സതീശന്‍ പറഞ്ഞു.

തലസ്ഥാനത്തെ യുഡിഎഫ് ഹര്‍ത്താല്‍ സ്വാശ്രയ സമരത്തിന്റെ പ്രഭ കെടുത്തി. യുഡിഎഫ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയെന്ന വാര്‍ത്തയാണ് എല്ലായിടത്തു നിന്നും കേള്‍ക്കാന്‍ സാധിച്ചത്. പോസിറ്റീവായ ഒരു വാര്‍ത്തപോലും ഒരിടത്തു നിന്നും കേള്‍ക്കാന്‍ സാധിച്ചില്ല. ഹര്‍ത്താല്‍ നിലപാടിന്റെ പേരില്‍ താനും എം.എം.ഹസനും പാര്‍ട്ടിയില്‍ പരിഹസിക്കപ്പെട്ടു. എങ്കിലും നിലപാടില്‍ മാറ്റമില്ല. ഇതിന്റെ പേരില്‍ പാര്‍ട്ടി എന്തു നടപടിയെടുത്താലും അതു നേരിടാന്‍ തയാറാണെന്നും സതീശന്‍ പറഞ്ഞു.

സ്വാശ്രയ പ്രശ്നത്തില്‍ അടിയന്തര പ്രമേയത്തിന് അവസരം നിഷേധിച്ചതിലൂടെ ലഭ്യമാകേണ്ടിയിരുന്ന അപൂര്‍വ്വ റേക്കോര്‍ഡാണ് നഷ്‌ടമായത്. രമേശ് ചെന്നിത്തലയുടെ ഇടപെടല്‍ അപ്രതീക്ഷിതമായി ഉണ്ടായില്ലായിരുന്നുവെങ്കില്‍ ഒരേ ദിവസം ഏറ്റവും കൂടുതല്‍ സഭാ നടപടികളില്‍ ഇടപെട്ടതിനുള്ള റെക്കോര്‍ഡ് സ്വന്തമാകുമായിരുന്നു. ഒരാഴ്ച മുമ്പ് തന്നെ ഏല്‍പിച്ച ഉത്തരവാദിത്തം തൊട്ടുതലേന്നു മാറ്റിയത് എന്തിനാണെന്ന് അറിയില്ല. അക്കാര്യത്തില്‍ വിഷമവും ദു:ഖവുമുണ്ടെങ്കിലും ഈ ഘട്ടത്തില്‍ ഒന്നും പറയുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

വര്‍ഷങ്ങളായി സ്വാശ്രയ പ്രശ്നം ഉന്നയിച്ച് സംസാരിക്കുന്ന സതീശനെ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :