ഫസല്‍ വധം: കാരായിമാരെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് സിബിഐ കോടതിയില്‍

കൊച്ചി| WEBDUNIA|
PRO
PRO
തലശേരി ഫസല്‍ വധക്കേസിലെ പ്രധാന ബുദ്ധികേന്ദ്രം സി പി എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണെന്ന്‌ ഹൈക്കോടതിയെ അറിയിച്ചു. ഇരുവരേയും കസ്റ്റിയില്‍ വിട്ടുകിട്ടണമെന്നും സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച കേസന്വേഷണ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. കേസില്‍ രണ്ട്‌ പ്രതികളെ കൂടി തിരിച്ചറിയാന്‍ ഇവരെ ചോദ്യം ചെയ്യേണ്ടത്‌ ആവശ്യമാണെന്നും സി ബി ഐ അറിയിച്ചു.

എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വിടുന്നത്‌ നിയമവിരുദ്ധമാണെന്ന്‌ പ്രതിഭാഗം കോടതിയെ അറിയിച്ചു. ഇതിന്മേല്‍ വ്യാഴാഴ്ച കോടതി വിധി പറയും. കേസില്‍ ഏഴും എട്ടും പ്രതികളാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും.

2006 ഒക്ടോബര്‍ 22 ന്‌ പുലര്‍ച്ചെയാണ്‌ എന്‍ ഡി എഫ് പ്രവര്‍ത്തകനായ മുഹമ്മദ്‌ ഫസല്‍ (35) തലശേരി മാടപ്പീടികയ്ക്ക്‌ സമീപം വെച്ച്‌ വെട്ടേറ്റു മരിച്ചത്‌. സംഭവത്തിന് പിന്നില്‍ ആര്‍ എസ് എസുകാരാണെന്നായിരുന്നു ആദ്യം ആരോപണം ഉയര്‍ന്നത്. സി ബി ഐ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ സി പി എം ആണെന്ന് കണ്ടെത്തിയത്.

ഫസലിന്റെ ഭാര്യയുടെ ഹര്‍ജിയെ തുടര്‍ന്ന്‌ ഹൈക്കോടതി ഉത്തരവനുസരിച്ചാണ്‌ കേസ്‌ സിബിഐ ഏറ്റെടുത്തത്‌. ഫസല്‍ സി പി എം വിട്ട്‌ എന്‍ഡിഎഫിലേക്ക്‌ മാറിയതാണ്‌ കൊലപാതകത്തിന്‌ പ്രേരിപ്പിച്ചതെന്ന്‌ സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :