ഗൌരിയമ്മ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട്(എം) രംഗത്ത്

കോട്ടയം| WEBDUNIA|
PRO
PRO
ചീഫ് വിപ്പും കേരളാ കോണ്‍ഗ്രസ്(എം) നേതാവുമായ പി സി ജോര്‍ജിനെതിരായി അസത്യം പറഞ്ഞ കെ ആര്‍ ഗൗരിയമ്മ പൊതുസമൂഹത്തോടു മാപ്പു പറയണമെന്ന് യൂത്ത് ഫ്രണ്ട്(എം). യൂത്ത്‌ ഫ്രണ്ട്‌ (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ ബോബന്‍ ടി തെക്കേല്‍, ജി കൃഷ്ണകുമാര്‍, റിജോ വാളാന്തറ എന്നിവര്‍ പ്രസ്താവനയില്‍ ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു.

മാര്‍ച്ച് ഏഴിനാണ് പി സി ജോര്‍ജിനെതിരെ വെളിപ്പെടുത്തലുമായി കെ ആര്‍ ഗൌരിയമ്മ രംഗത്ത് എത്തിയത്. ജോര്‍ജിനെ കാണാന്‍ കുഞ്ഞിനേയും എടുത്തുവന്ന സ്ത്രീയേ 2000 രൂപ കൊടുത്ത് പറഞ്ഞ് വിട്ടത് താന്‍ ഇടപെട്ടാണെന്ന് ഗൌരിയമ്മ വ്യക്തമാക്കി. ജോര്‍ജ് നിയമസഭയില്‍ വന്നകാലത്തെ സംഭവമാണ് ഇതെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍, ഗൗരിയമ്മയുടെ തലയ്ക്ക്‌ വല്ല കുഴപ്പവും കാണുമെന്ന് പി സി ജോര്‍ജ് ഇതിനോട് പ്രതികരിച്ചു. ടി വി തോമസ്‌ എന്ന്‌ ഓര്‍ത്താകും തന്റെ പേര്‌ പറഞ്ഞതെന്നും പി സി ജോര്‍ജ്‌ പറഞ്ഞു. ഗൗരിയമ്മ പറഞ്ഞ സ്ത്രീ തനിക്കെതിരേ നല്‍കിയത്‌ കള്ളക്കേസായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.

ഇക്കാര്യം കോടതിയില്‍ ആ സ്ത്രീ സമ്മതിച്ചിട്ടുണ്ടെന്നും കേസില്‍ 500 രൂപ ചെലവിനത്തില്‍ തനിക്ക്‌ നല്‍കാന്‍ കോടതി വിധിച്ചതാണെന്നും ജോര്‍ജ്‌ പറഞ്ഞു. അടുക്കളപ്പണി ചെയ്തു ജീവിക്കുന്ന ഒരു സ്ത്രീയാണിത്‌. തന്റെ കല്യാണം കഴിഞ്ഞ ഉടനെയായിരുന്നു ഈ സ്ത്രീ ആരോപണമുന്നയിച്ചതെന്നും അതില്‍ അവര്‍ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നും ജോര്‍ജ്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :