ആര്യാടന്റെ വകുപ്പുകള്‍ പണം വിഴുങ്ങികള്‍; സി എ ജി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കണ്‍ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിന്റെ 2011-12ലെ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വകുപ്പിന് കീഴിലുള്ള കെ എസ് ആര്‍ ടി സിയും കെ എസ് ഇ ബിയുമാണ് കൂടുതല്‍ നഷ്ടം വരുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കെ എസ്‌ ഇ ബി 1693 കോടി രൂപ നഷ്ടത്തിലാണ്‌ പ്രവര്‍ത്തിക്കുന്നതെന്നാണ് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേരളം ദൈനംദിന ചെലവുകള്‍ നടത്തുന്നത് വായ്പ എടുത്ത തുക കൊണ്ടാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 8800 കോടി രൂപ വായ്പ എടുത്തെങ്കിലും വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആ തുക വിനിയോഗിക്കാനായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക അസ്ഥിരാവസ്ഥ കേരളത്തില്‍ നിലനില്‍ക്കുകയാണ്. റവന്യൂകമ്മിയും ധനക്കമ്മിയും ക്രമാതീതമായി വര്‍ദ്ധിച്ചു. റവന്യൂ കമ്മി 8035 കോടി രൂപയും ധനക്കമ്മി 12,815 കോടി രൂപയാണ്‌. 76 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 29 എണ്ണം നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :