അമ്മായി അമ്മയുടേയും സുഹൃത്തിന്റേയും അവിഹിതം പിടികൂടിയ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു; സംഭവം തൃശൂരില്‍ വനിതാ ദിനത്തിന്റെ തലേന്ന്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (08:29 IST)
അമ്മായി അമ്മയുടേയും സുഹൃത്തിന്റേയും അവിഹിതം പിടികൂടിയ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു. അങ്കമാലിക്കടുത്ത് കൊരട്ടിയിലാണ് സംഭവം. ആക്രമണത്തില്‍ യുവതിയുടെ മുഖത്തിന് ക്രൂരമായി പരിക്കേറ്റു. സംഭവം വനിതാ ദിനത്തിന്റെ തലേന്നാണ് നടന്നത്. ഇക്കാര്യം യുവതി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവയ്ക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ആക്രമിക്കപ്പെടുന്നതെന്നും വിവാഹം കഴിഞ്ഞ അന്നുമുതല്‍ ഉപദ്രവം ഉണ്ടെന്നും യുവതി പറയുന്നു. ഭര്‍ത്താവ് ജോലിക്കുപോയാല്‍ വീട്ടിലെ മുറിയില്‍ പൂട്ടിയിടുമെന്നും ഭക്ഷണം കഴിക്കാതെ ടോയിലറ്റിലെ വെള്ളമാണ് കുടിച്ചിരുന്നതെന്നുംഇവര്‍ പറയുന്നു.

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്ണ്ണ രൂപം

നാളെ വനിതാ ദിനം... പക്ഷെ ഇപ്പോഴും ഇവിടത്തെ വനിതകള്‍ക്ക് നിയമത്തിന്റെ ഭാഗത്തു നിന്ന് ഒരു സേഫ്റ്റി ഇല്ല എന്നുള്ളതിന്റെ ജീവിച്ചിരിക്കുന്ന സ്മാരകം ആണ് എന്റെ ഭാര്യ .. ന്റെ അമ്മയുടെ കാമുകന്‍ തല്ലിയതാണ്. അവിഹിത ബന്ധം അറിഞ്ഞുന്ന് കണ്ടപ്പോള്‍ എന്റെ ഭാര്യയെയും എന്നെയും കൊല്ലാന്‍ ശ്രെമിച്ചത്. ഇതവളുടെ പ്രൊഫൈല്‍ ആണ് അവള്‍ക്ക് വേണ്ടി ഞാന്‍ നിങ്ങളെ എല്ലാം അറിയിക്കുന്നു. മുഖത്തെ 3,4 എല്ലുകള്‍ പൊട്ടി. ശ്വാസം പോലും മര്യാദക് വലിക്കാനോ, മര്യാദക്ക് ഭക്ഷണം കഴിക്കാനോ പറ്റാതെ വേദന കൊണ്ട് പുളയുകയാണവള്‍.

എന്നാല്‍ ഇതൊക്കെ ചെയ്ത ആള്‍ ഇപ്പോഴും സ്വതന്ത്രനായി നടക്കുന്നു. കാരണം ആള്‍ വലിയ ബിജെപി കാരനാണ്.
ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു. അതുകൊണ്ട് തന്നെ ഇനി അവള്‍ക് നീതി കിട്ടണേല്‍ നിങ്ങള്‍ എല്ലാരും സഹായിക്കണം. വിവാഹം കഴിഞ്ഞ് 6 മാസത്തിനിടയില്‍ 2ആം തവണ ആണ് അവള്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കുന്നത്. ഒരു ആഴ്ചയോളം പട്ടിണികിട്ടു. വൈകിട്ട് ഞാന്‍ വരുമ്പോള്‍ മാത്രം ആണവള്‍ ഭക്ഷണം കഴിക്കുന്നത് (എന്റെ അമ്മ എല്ലാ ഭക്ഷണം ഉണ്ടാക്കി റൂമില്‍ കേറ്റി പൂട്ടി വെക്കുകയാര്‍ന്നു അവരെ പേടിച്ചട്ട് അവള്‍ റൂമില്‍ നിന്ന് ഇറങ്ങില്ല, ടോയ്ലെറ്റില്‍ നിന്നും വെള്ളം കുടിച് അവിടെ ഇരുന്നു... ഞാന്‍ നിസ്സഹായന്‍ ആരുന്നു ).

ഡിസംബര്‍ 12 ആം തിയതി എന്റെ അമ്മയും അവരുടെ ആങ്ങളയും ചേര്‍ന്ന് അവളെ പട്ടിക കോല്‍ വെച്ച് തല്ലി. ഈ 6 മാസത്തിനിടെ അവള്‍ സമാധാനം സന്തോഷം എന്താണെന് അറിഞ്ഞട്ടില്ല. ഇപ്പോള്‍ നിങ്ങള്‍ ചോദിക്കും എന്ത് ഭര്‍ത്താവ് ആടോ താന്‍ എന്ന്. എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല കാരണം തല്ലാണ്ട് തന്നെ തല്ലി എന്ന് പറഞ് ശാരീരിക പീഡനം നടത്തി ഒരുപാട് തല്ലി എന്നൊക്കെ പറഞ് അവര്‍ കേസ് കൊടുത്തേക്കുകയാണ് വനിതാ സെല്ലില്‍ . ഞാന്‍ തല്ലിലേലും അവര്‍ അങ്ങനെ വരുത്തി തീര്‍ക്കും. ഞാന്‍ നിസ്സഹായ അവസ്ഥയില്‍ ആണ്.

നിങ്ങള്‍ക് മാത്രെ ഇനി അവള്‍ക് നീതി വാങ്ങി കൊടുക്കാന്‍ സാധിക്കു

എന്നെ കൊണ്ട് വിളിക്കാന്‍ പറ്റുന്ന എല്ലാരേം ഞാന്‍ വിളിച്ചു. പക്ഷെ ആരെയൊക്കെ വിളിച്ചിട്ടും ഉപകാരം ഉണ്ടായില്ല... മീഡിയയില്‍ വന്നാല്‍ മാത്രമേ ഇനി അവള്‍ക്ക് നീതി കിട്ടോളൂ. അതിനാല്‍ ആണ് ഞാന്‍ ഈ പോസ്റ്റ് ഇവിടെ ഇടുന്നത്.. ഇന്നലെ രാത്രി 9.30 നടന്നതാണ് ഈ സംഭവം ഇത്ര നേരം ആയിട്ടും അയാള്‍ സ്വാതന്ത്രന്‍ ആയി നടക്കുകയാണ്..



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :