വിവാഹ വാഗ്ദാനം നല്‍കി പീഡനം: അറസ്റ്റിലായവരില്‍ നവവരനും

വെള്ളറട| Sajith| Last Modified ബുധന്‍, 9 മാര്‍ച്ച് 2016 (18:01 IST)
വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് വലയിലായവരില്‍ നവവരനും ഉള്‍പ്പെടുന്നു.

കിളിയൂര്‍ ഏറെ പുന്നയ്ക്കാട് ദയാഭവനില്‍ രാജേഷ് (22), അമ്പലത്തുവിളാകം ആറടിക്കര പുത്തന്‍ വീട്ടില്‍ വിനോദ് (22), കളിയല്‍ കട്ടച്ചല്‍ അരകനാട് തലപ്പാറ പുത്തന്‍ വീട്ടില്‍ ദിനോജ് (24) എന്നിവരാണു പിടിയിലായത്.

ഇതില്‍ മൂന്നു മാസങ്ങള്‍ക്ക് മുമ്പ് വിവാഹിതനായ രാജേഷാണു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. കിളിയൂര്‍, വെള്ളറട, കൂതാളി, തമിഴ്നാട്ടിലെ തൃപ്പരപ്പ് എന്നിവിടങ്ങളില്‍ കൊണ്ടുപോയാണു പീഡിപ്പിച്ചത്. പിന്നീട് ഇയാള്‍ കുട്ടിയെ വിനോദിനും ദിനോജിനും കാഴ്ചവച്ചു എന്നാണു പൊലീസ് അറിയിച്ചത്.


ആദ്യം പീഡിപ്പിച്ച ശേഷം ഇതിന്‍റെ ദൃശ്യങ്ങള്‍ മൊബൈലില്‍ റിക്കോഡ് ചെയ്തിട്ടുണ്ടെന്നും ഇത് നാട്ടുകാരെ കാണിക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു തുടര്‍ പീഡനങ്ങള്‍. ബൈക്കില്‍ കൊണ്ടുപോയായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. എന്നാല്‍ ഇടയ്ക്ക് കുട്ടി ബൈക്കില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച് പരിക്കേറ്റപ്പോള്‍ വിവരം തിരക്കിയ വീട്ടുകാര്‍ക്ക് പീഡന വിവരം അറിയാന്‍ കഴിഞ്ഞു. തുടര്‍ന്നാണു പൊലീസില്‍ പരാതി നല്‍കിയതും പ്രതികളെ വലയിലാക്കിയതും. വെള്ളറട സി ഐ ഷാബു, എസ് ഐ ഷിബുകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :