അനുബന്ധ വാര്‍ത്തകള്‍
- Sabarimala News: ശബരിമല തീര്‍ഥാടകര്‍ അവശ്യമായ മരുന്നുകള്‍ കൈയില്‍ കരുതുക; പനി പടരുന്നു
- സ്വാമി ചാറ്റ്ബോട്ട് ശ്രദ്ധേയമാവുന്നു; മൂന്നാഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് സേവനം നല്കി
- ശബരിമലയില്‍ ആശുപത്രി ചികിത്സ തേടുന്ന തീര്‍ത്ഥാടകരില്‍ പകുതി പേര്‍ക്കും പനി!
- പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകരുടെ മേല്‍ കാര്‍ പാഞ്ഞു കയറി അപകടം; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്
- ശബരിമലയിൽ നീക്കംചെയ്തത് 1640 ലോഡ് മാലിന്യം
സൈബര്‍ ആക്രമണത്തിന് മറുപടി; ശബരിമലയ്ക്ക് പോകാന്‍ വ്രതം നോക്കുന്നത് സ്വകാര്യതയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്
vd satheesan
ശബരിമലയ്ക്ക് പോകാന്‍ വ്രതം നോക്കുന്നത് സ്വകാര്യതയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ശബരിമലയില്‍ ക്ലീന്‍ ഷേവ് ചെയ്ത് എത്തിയതിനു പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഞാന്‍ പ്രതിപക്ഷനേതാവ് ആണെങ്കിലും എനിക്ക് എന്റേതായ സ്വകാര്യതയുണ്ടെന്നും ഭക്തിയും വിശ്വാസവും എന്റെ സ്വകാര്യതയാണെന്നും അത് ആരും ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും എല്ലാവരും താടി വളര്ത്തിയല്ലല്ലോ മലകയറുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
വിഡി സതീശന് ക്ലീന്‍ ഷേവ് ചെയ്ത് ശബരിമല ദര്‍ശനത്തിന് എത്തിയത് സോഷ്യല്‍ മീഡിയകളില്‍ അടക്കം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. 26മത്തെ തവണയാണ് വി ഡി സതീശന് മലകയറുന്നത്. ഇനി ഇടവേളകളില്ലാതെ മലകയറണമെന്നാണ് തന്റെ ആഗ്രഹമെന്നും സതീശന് പറഞ്ഞു. ബിപി കുറഞ്ഞെങ്കിലും നാരങ്ങ വെള്ളം കുടിച്ചതോടെ ഒന്നരമണിക്കൂര്‍ ശബരിമല കയറി. സോപാനത്തെ ഒന്നാം നിരയില്‍ മറ്റു തീര്‍ത്ഥാടകര്‍ക്കൊപ്പം ക്യൂ നിന്നാണ് സതീശന് ദര്‍ശനം നടത്തിയത്.