വണ്ടന്നൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത് ആയുധങ്ങള്‍ ശേഖരിച്ച് പരിശീലനം നേടിയ ശേഷം; കേസില്‍ നാലുപേര്‍ കൂടി പിടിയില്‍

വണ്ടന്നൂര്‍ കൊലപാതകം: നാലുപേര്‍ കൂടി പിടിയില്‍

കാട്ടാക്കട| priyanka| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2016 (09:49 IST)
പട്ടാപ്പകല്‍ സ്‌കൂട്ടറില്‍ പോയ യുവാവിനെ കാറിടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ കൂടി പിടിയില്‍. കൊലപാതക ഗൂഢാലോചന നടത്തിയവരാണു പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പൂജപ്പുര തമലം വാളാത്തിക്കരി താഴെ പുത്തന്‍ വീട് അരുണ്‍ കുമാര്‍(35), തമലം കാമരാജ് നഗര്‍ പുതുശ്ശേരി കിഴക്കുംകര വീട്ടില്‍ വിനോദ് കൃഷ്ണ(35), തമലം മഠത്തിങ്കല്‍ കിഴക്കേകര സരസ് നിവാസില്‍ സുഭാഷ് കുമാര്‍(32), തമലം ചുള്ളമുക്ക്
മുട്ടകടത്ത്മുല വീട്ടില്‍ സുനില്‍ കുമാര്‍(42) എന്നിവരാണ് അറസ്റ്റിലായത്.

മൂന്ന് മാസമായി തുടരുന്നു ഗൂഢാലോചനയ്‌ക്കൊടുവിലാണു ശനിയാഴ്ച രാവിലെ തമലം മേലെ ഊരാളി പുത്തന്‍ വീട്ടില്‍ സുരേഷിനെ അക്രമി സംഘം നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ആയുധങ്ങള്‍ ശേഖരിച്ചു പല തവണ പരിശീലനം നേടിയ ശേഷമാണു കൊല നടപ്പിലാക്കിയതെന്നു പിടിയിലായ പ്രതികള്‍ സമ്മതിച്ചതായാണു പൊലീസ് പറയുന്നത്. നാലു പേരും പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പൊലീസ് വ്യക്തമാക്കി.

കൊല നടന്ന ദിവസം തന്നെ കൃത്യത്തില്‍ പങ്കെടുത്ത ഗിരീഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. കേസില്‍ ഇനി മൂന്ന് പേര്‍കൂടി അറസ്റ്റിലാകാനുണ്ട്. പിടിയിലായ സുഭാഷ് കാപ്പ നിയമപ്രകാരം ജയില്‍വാസം കഴിഞ്ഞു പുറത്തിറങ്ങിയത് അടുത്ത കാലത്താണ്. രാഷ്ട്രീയ വൈരാഗ്യത്തിനൊപ്പം മണ്ണ് മാഫിയയുടെ ഒടുങ്ങാത്ത പകയാണു സുരേഷിന്റെ കൊലയ്ക്ക് പിന്നിലെന്നാണു പൊലീസ് പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :