ആര്‍എസ്എസ്സിനെ വിമര്‍ശിച്ച കോളജ് മാഗസിന്‍ എഡിറ്റര്‍ക്ക് എസ്എന്‍ കോളജില്‍ പ്രവേശനം നിഷേധിച്ചു; നിയമ നടപടിക്ക് ഒരുങ്ങി വിദ്യാര്‍ത്ഥി

കൊല്ലം| PRIYANKA| Last Modified ശനി, 13 ഓഗസ്റ്റ് 2016 (08:14 IST)
കോളജ് മാഗസിനില്‍ ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ പരാമര്‍ശം ഉണ്ടായതിന്റെ പേരില്‍ കൊല്ലം എസ്എന്‍ കോളജില്‍ വിദ്യാര്‍ഥിക്ക് അഡ്മിഷന്‍ നിഷേധിച്ചു.
ബിഎ മാസ് കമ്മ്യൂണിക്കേഷന് അഡ്മിഷനെടുക്കാനെത്തിയ അനന്തു കൃഷ്ണനാണ് എസ്എന്‍ കോളജ് മാനേജ്‌മെന്റ് അഡ്മിഷന്‍ നിഷേധിച്ചത്.

ഒറ്റപ്പാലം എന്‍എസ്എസ് കൊളജ് യൂണിയന്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മാഗസിന്റെ സ്റ്റുഡന്റ് എഡിറ്ററായിരുന്നു അനന്തു. ആര്‍എസ്എസിനെതിരെ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് മാഗസിന്‍ വിവാദമായിരുന്നു. 'ഒര് പേരില്ലാത്ത മാഗസിന്‍' എന്നാണ് പുസ്തകത്തിന് പേരിട്ടത്. മാഗസിനെതിരെ പൊലീസ് കേസെടുക്കുകയും അനന്തുവിനെതിരെ ഭീക്ഷണി ഉണ്ടാവുകയും ചെയ്തു. സംഘപരിവാര്‍ അനുകൂലികളുടെ ഭീക്ഷണിയെ തുടര്‍ന്നാണ് കൊല്ലം എസ്എന്‍ കോളജില്‍ അഡ്മിഷന് ശ്രമിച്ചത്. എന്നാല്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു.

ബിഎ മാസ് കമ്മ്യൂണിക്കേഷനില്‍ അവസാന അലോട്ട്‌മെന്റില്‍ 8 ഒഴിവുള്ളതില്‍ മെരിറ്റില്‍ മൂന്നാം റാങ്കുകാരനായാണ് അനന്തു അഡ്മിഷനെടുക്കാന്‍ എസ്എന്‍ കോളജില്‍ എത്തിയത്. എന്നാല്‍ പ്രിന്‍സിപ്പല്‍ പ്രവേശനം നിഷേധിച്ചു. പിന്നീട് ബിഎ കോഴിസിലേക്ക് അനന്തു വീണ്ടും അഡ്മിഷന് അപേക്ഷ അയച്ചു. എന്നാല്‍ രാഷ്ട്രീയം നിരോധിച്ച കോളജില്‍ അഡ്മിഷന്‍ നല്‍കാനാകില്ലന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞതായി അനന്തു പറഞ്ഞു. തന്റെ അധികാരമുപയോഗിച്ചാണ് അഡ്മിഷന്‍ നിഷേധിച്ചതെന്നും വേണമെങ്കില്‍ അനന്തുവിന് കേരള സര്‍വ്വകലാശാലയെ സമീപിക്കാമെന്നും പ്രിന്‍സിപ്പല്‍ കെബി മനോജ് പറയുകയായിരുന്നു
പ്രിന്‍സിപ്പലിന്റെ നടപടിയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് അനന്തു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :