അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 486 പേര്
- വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ്ദ പാത്തി; സംസ്ഥാനത്ത് ഇന്ന് അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കൊണ്ടോട്ടിയില്‍ അരൂര്‍ എഎംയുപി സ്കൂളില്‍ ഇരുപതിലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം; സ്കൂള്‍ താല്കാലികമായി അടച്ചു
- വിവാദമായ രാമഭദ്രൻ കൊലക്കേസ്: 14 പ്രതികൾ കുറ്റക്കാർ
- കേരളത്തിന്റെ സ്വന്തം കെല്‍ട്രോണ്‍; പ്രതിരോധ മേഖലയില്‍ നിന്ന് 17 കോടിയുടെ ഓര്‍ഡര്‍
ഇരുചക്ര വാഹനങ്ങളുടെ പിന്നില്‍ ഇരുന്ന് സംസാരിച്ചാല്‍ പിഴ ചുമത്തുമോ? വാസ്തവം അറിയാം
അത്തരത്തിലൊരു നിര്‍ദേശം ആര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് ഗതാഗതവകുപ്പ് പറയുന്നത്
ഇരുചക്ര വാഹനങ്ങളുടെ പിന്നില്‍ ഇരുന്ന് സംസാരിച്ചാല്‍ പിഴ ചുമത്തുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ തിരിക്കുന്ന വിധം പിന്നിലെ സീറ്റില്‍ ഇരിക്കുന്നയാള്‍ സംസാരിച്ചാല്‍ നടപടിയെടുക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന്റെ വാസ്തവം എന്താണ്?
അത്തരത്തിലൊരു നിര്‍ദേശം ആര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് ഗതാഗതവകുപ്പ് പറയുന്നത്. ഇരുചക്ര വാഹനങ്ങളുടെ പിന്നിലിരുന്ന് സംസാരിച്ചാല്‍ പിഴ ചുമത്തുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു. അത്തരമൊരു കാര്യം ഗതാഗതവകുപ്പിന്റെ പരിഗണനയില്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിച്ച ശേഷമുള്ള സംസാരം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റും. അത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ദേശം. ഇത്തരത്തില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കണമെന്ന് എല്ലാ ആര്‍ടിഒമാര്‍ക്കും ജോയിന്റ് ആര്‍ടിഒമാര്‍ക്കും ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ അയച്ച സര്‍ക്കുലറില്‍ നിര്‍ദേശിച്ചതായും പ്രചാരണമുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് മന്ത്രി വ്യക്തത വരുത്തിയിരിക്കുന്നത്.