അനുബന്ധ വാര്‍ത്തകള്‍
- ഉണ്ണികൃഷ്ണന് പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം റാന്നിയിലേക്ക്; ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള മൊഴി നല്‍കിയെന്ന് സൂചന
- ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള: ഒന്നാംപ്രതി ഉണ്ണികൃഷ്ണന് പോറ്റിയെ ഉടന്‍ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുക്കും
- പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണസംഘം; രണ്ടുപേര്‍ പ്രദേശവാസികള്‍
- അനുകൂലമായ തെളിവുകൾ നശിപ്പിക്കപ്പെടും, എസ്ഐടിക്ക് പാസ്‌വേഡ് നൽകാതെ രാഹുൽ മാങ്കൂട്ടത്തിൽ
- ശബരിമലയില്‍ നെയ്യ് വില്‍പ്പനയില്‍ ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
രാഹുല്‍ മാങ്കൂട്ടത്തിനെതിരായ മൂന്നാം പീഡന പരാതി: വിദേശത്തുള്ള യുവതിയുടെ രഹസ്യ മൊഴിയെടുക്കാന്‍ അന്വേഷണസംഘം
രാഹുല്‍ മാങ്കൂട്ടത്തിനെതിരായ മൂന്നാം പീഡന പരാതി നല്‍കിയ വിദേശത്തുള്ള യുവതിയുടെ രഹസ്യ മൊഴിയെടുക്കാന്‍ അന്വേഷണസംഘം. യുവതി കഴിയുന്ന വിദേശരാജ്യത്തെ ഇന്ത്യന്‍ എംബസി വഴി വീഡിയോ കോണ്‍ഫറന്‍സിലൂടെ രഹസ്യമൊഴിയെടുക്കാന്‍ ആണ് എസ്‌ഐടി ഒരുങ്ങുന്നത്. ഇതിനായി തിങ്കളാഴ്ച ഹൈക്കോടതിയുടെ അനുമതി തേടും.
രാഹുല്‍ മാങ്കൂട്ടത്തില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് ഫോണുകളും സാങ്കേതിക സംവിധാനം ഉപയോഗിച്ച് തുറക്കാനാണ് എസ്‌ഐടിയുടെ നീക്കം. ഇതുവരെ ഫോണുകളുടെ പാസ്സ്വേര്‍ഡ് നല്‍കാന്‍ രാഹുല്‍ തയ്യാറായിട്ടില്ല. തനിക്ക് അനുകൂല തെളിവുകള്‍ ഫോണില്‍ ഉണ്ടെന്നും അത് പോലീസ് നശിപ്പിക്കും എന്നുമാണ് രാഹുല്‍ പറയുന്നത്.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. 15 ഉച്ചവരെയാണ് കസ്റ്റഡി അനുവദിച്ചത്. 16ന് ജാമ്യ അപേക്ഷ പരിഗണിക്കും. കാനഡയില്‍ ജോലി ചെയ്യുന്ന 31 കാരിയുടെ പരാതിയിലാണ് രാഹുലിനെ ശനിയാഴ്ച രാത്രി പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തത്. രാഹുലിനെ പത്തനംതിട്ട ക്യാമ്പിലേക്ക് മാറ്റി.