മാല മോഷണം: സംഘത്തലവന്‍ അറസ്റ്റില്‍

തിരുവനന്തപുരം| Last Modified ബുധന്‍, 22 ജൂലൈ 2015 (19:55 IST)
കാറില്‍ കറങ്ങി സ്ത്രീകളുടെ മാല പിടിച്ചു പറിക്കുന്ന സംഘത്തിന്‍റെ തലവന്‍ പൊലീസ് വലയിലായി. മലയിന്‍കീഴ് തച്ചോട്ടുകാവ് റോഡരികത്തു വീട്ടില്‍ ഓട്ടോ മോഹന്‍ എന്നറിയപ്പെടുന്ന മോഹനനെയാണു പൊലീസ് പിടികൂടിയത്.

സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച്.വെങ്കിടേശിന്‍റെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക ക്രൈം സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണു തമ്പാന്നൂര്‍ പൊലീസിനു പ്രതിയെ കുടുക്കാനായത്. കഴക്കൂട്ടം ഭാഗത്ത് മോഹനന്‍ ഉണ്ടെന്നറിഞ്ഞ പൊലീസ് സംഘം ഓട്ടോയിലുണ്ടായിരുന്ന ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കത്തി കൊണ്ട് പൊലീസിനെ ആക്രമിച്ചു.

വളരെ സാഹസികമായി മോഹനനെ പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. ഇയാളുടെ കൂട്ടാളികളായ രണ്ട് പേര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ചങ്ങനാശേരി ഫയര്‍സ്റ്റേഷനടുത്ത് താമസം രാജേശ്വരിയുടെ 12 പവന്‍ മാല പിടിച്ചുപറിച്ചതിലും ഫോര്‍ട്ട് പടിഞ്ഞാറേ നടയില്‍ വച്ച് സുബ്ബലക്ഷ്മിയുടെ നാലു പവന്‍റെ മാല പിടിച്ചു പറിച്ചതും ഇയാളാണെന്ന് പൊലീസ് അറിയിച്ചു.

പുളിമൂട് സ്വദേശിനിയുടെ മൂന്നര പവന്‍ മാല, ശംഖുമുഖത്ത് ജോസഫൈന്‍ ലൂയിസിന്‍റെ നാലു പവന്‍ മാല എന്നിവയും ഈ സംഘമാണു പിടിച്ചുപറിച്ചത്. തമ്പാന്നൂര്‍ ചെന്തിട്ടയില്‍ ദമ്പതികളെ ആക്രമിച്ച് മാലപിടിച്ചുപറിച്ചതും ഇവരാണ്. വെള്ള ഇന്‍ഡിക്ക കാറില്‍ കറങ്ങിയായിരുന്നു ഇവര്‍ പിടിച്ചുപടി നടത്തിയിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :