അനുബന്ധ വാര്‍ത്തകള്‍
- Vijay Rupani: വണ്ടികളുടെ ഭാഗ്യനമ്പര്‍ 1206, വിജയ് രൂപാണിയുടെ അവസാന യാത്രയും 12-06 ന്; ബോര്‍ഡിങ് സമയം 12:10
- വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അവഹേളിച്ച് കമന്റ്; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു
- വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്, ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും
- Air India Plane Crash: ഗതാഗത കുരുക്ക് കാരണം പത്ത് മിനിറ്റ് വൈകി; നെഞ്ചിടിപ്പ് മാറാതെ ഭൂമി ചൗഹാന്
- Ramesh Vishwaskumar: 'ചുറ്റിലും വിമാനത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്നുകിടക്കുന്നു, ഞാന്‍ പേടിച്ചു, എഴുന്നേറ്റ് ഓടി'; എയര്‍ ഇന്ത്യ അപകടത്തില്‍ നിന്നു രക്ഷപ്പെട്ട രമേശ് പറയുന്നു
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ തഹസില്‍ദാര്‍ അപമാനിക്കാന്‍ കാരണം അവധിയെടുത്ത് വിദേശത്ത് പോയതിനാല്‍; ഉപയോഗിച്ചത് ക്രൂരമായ ഭാഷ
പോസ്റ്റിലെ വാക്കുകള്‍ മുഴുവന്‍ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായിരുന്നു
കാസര്‍ഗോഡ് :അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ജി നായരെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനെ സസ്പെന്‍ഡ് ചെയ്തു. പവി ആനന്ദാശ്രമം' എന്ന പ്രൊഫൈലില്‍ നിന്നാണ് പവിത്രന്റെ അധിക്ഷേപകരമായ പോസ്റ്റ്. പോസ്റ്റിലെ വാക്കുകള്‍ മുഴുവന്‍ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായിരുന്നു. കേരള സര്‍ക്കാരില്‍ നിന്ന് അവധിയെടുത്ത് വിദേശത്തേക്ക് പോയതിനാലാണ് രഞ്ജിത അപകടത്തില്‍പ്പെട്ടതെന്ന് അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നു. കൂടാതെ
രഞ്ജിതയുടെ ചിത്രത്തിന് കീഴില്‍ പങ്കിട്ട മറ്റൊരു പോസ്റ്റില്‍ പവിത്രന്, 'അവള് കൂടുതല്‍ ഉയരങ്ങളിലെത്തട്ടെ' എന്നും കമന്റ് ചെയ്തിരുന്നു.
പോസ്റ്റ് വിവാദമായതോടെ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഡിലീറ്റ് ചെയ്തു. എന്നിരുന്നാലും, പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചു. മുന്‍ മന്ത്രിയും കാഞ്ഞങ്ങാട് എംഎല്‍എയുമായ ഇ. ചന്ദ്രശേഖരനെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിന് പവിത്രനെതിരെ നേരത്തെ നടപടി എടുത്തിരുന്നു.
രഞ്ജിത ജി നായര്‍ (39) നാട്ടിലേക്ക് മടങ്ങി ആരോഗ്യ വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് കൊല്ലപ്പെട്ടത്. പത്തനംതിട്ടയിലെ പുല്ലാട് സ്വദേശിയായ യുകെയില്‍ നഴ്സായ രഞ്ജിത 10 വര്‍ഷം മുമ്പ് ഒമാനില്‍ നഴ്സായിരുന്നു. അവിടെ നിന്ന് വീട്ടിലെത്തി പിഎസ്സി പരീക്ഷ എഴുതി. ആരോഗ്യ വകുപ്പില്‍ നഴ്സായി ജോലി ലഭിച്ചു. ഒരു വര്‍ഷം മുമ്പാണ് അവര്‍ മസ്കറ്റ് എസ്ക്യുഎച്ച് ആശുപത്രിയില്‍ ചേര്‍ന്നത്. അവിടെ നിന്ന് യുകെയിലെത്തി. സെപ്റ്റംബറില്‍ തിരിച്ചെത്തി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചേരാനായിരുന്നു തീരുമാനം. അതിനായി ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ ശനിയാഴ്ചയാണ് അവര്‍ വീട്ടിലെത്തിയത്. തിരിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം.