അനുബന്ധ വാര്‍ത്തകള്‍
- വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്, ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും
- Air India Plane Crash: ഗതാഗത കുരുക്ക് കാരണം പത്ത് മിനിറ്റ് വൈകി; നെഞ്ചിടിപ്പ് മാറാതെ ഭൂമി ചൗഹാന്
- Ramesh Vishwaskumar: 'ചുറ്റിലും വിമാനത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്നുകിടക്കുന്നു, ഞാന്‍ പേടിച്ചു, എഴുന്നേറ്റ് ഓടി'; എയര്‍ ഇന്ത്യ അപകടത്തില്‍ നിന്നു രക്ഷപ്പെട്ട രമേശ് പറയുന്നു
- Air India Plane Crash: ഭാര്യയെയും മക്കളെയും യുകെയില്‍ എത്തിക്കാന്‍ പ്രതീക് അതിയായി ആഗ്രഹിച്ചു; ആകാശദുരന്തം കവര്‍ന്നെടുത്ത 'ചിരി'
- Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്സിറ്റ് വഴി
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അവഹേളിച്ച് കമന്റ്; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു
പവി ആനന്ദാശ്രമം എന്നാണ് ഇയാളുടെ ഫെയ്സ്ബുക്ക് ഐഡി
Pavithran
അഹമ്മദബാദിലെ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി നായരെ അവഹേളിച്ചതിനു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനെയാണ് റവന്യു വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. മന്ത്രി കെ.രാജന് കാസര്‍ഗോഡ് ജില്ലാ കലക്ടറുമായി സംസാരിക്കുകയും അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
പവി ആനന്ദാശ്രമം എന്നാണ് ഇയാളുടെ ഫെയ്സ്ബുക്ക് ഐഡി. രഞ്ജിതയ്ക്കു ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഫെയ്സ്ബുക്കില്‍ ഒരാളിട്ട പോസ്റ്റിനു താഴെയാണ് പവിത്രന്റെ മോശം കമന്റ്. രഞ്ജിതയെ അവഹേളിക്കുന്ന തരത്തിലുള്ള വളരെ മോശം കമന്റായിരുന്നു അത്. സംഭവം വിവാദമായതോടെ ഇയാള്‍ കമന്റ് പിന്‍വലിച്ചു.
നേരത്തെയും ഇയാള്‍ സമൂഹമാധ്യമങ്ങളിലെ മോശം ഇടപെടലിനെ തുടര്‍ന്ന് നടപടി നേരിട്ടിട്ടുണ്ട്. മുന്‍ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനെതിരെ മോശം കമന്റിട്ടതിനു പവിത്രനെ ആറ് മാസം സസ്പെന്‍ഡ് ചെയ്തിരുന്നു.
പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ജി. നായര്‍ ആണ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച ഏക മലയാളി. രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുകയാണ്. ഡിഎന്‍എ പരിശോധനയ്ക്കു ശേഷമായിരിക്കും അഹമ്മദബാദില്‍ നിന്ന് രഞ്ജിതയുടെ മൃതദേഹം പത്തനംതിട്ടയില്‍ എത്തിക്കുക.