സത്യപ്രതിജ്ഞ നടന്ന പന്തല്‍ പൊളിക്കില്ല; ഇനി വാക്‌സിനേഷന്‍ കേന്ദ്രം

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 21 മെയ് 2021 (08:01 IST)

രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പന്തല്‍ പൊളിക്കില്ല. കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രമായി ഉപയോഗിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കും. സത്യപ്രതിജ്ഞയ്ക്കായി 80,000 ചതുരശ്രയടി വിസ്താരമുള്ള കൂറ്റന്‍ പന്തലാണ് നിര്‍മിച്ചത്. 5,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പന്തലില്‍ നല്ല വായുസഞ്ചാരം കിട്ടും. കോവിഡ് മാനദണ്ഡം അനുസരിച്ച് 500 പേരെ സത്യപ്രതിജ്ഞയില്‍ പങ്കെടുപ്പിക്കാനായിരുന്നു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൂറ്റന്‍ പന്തല്‍ ഒരുക്കിയത്. സത്യപ്രതിജ്ഞ നടന്ന പന്തല്‍ പൊളിക്കരുതെന്നും വാക്‌സിനേഷന്‍ കേന്ദ്രമായി ഉപയോഗിക്കണമെന്നും കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡോ.എസ്.ലാല്‍ ആവശ്യപ്പെട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :