കൂലിത്തര്‍ക്കം: ഇറച്ചിക്കടക്കാരന്‍ കുത്തേറ്റു മരിച്ചു

ആറ്റിങ്ങല്‍:| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (20:12 IST)
കൂലിത്തര്‍ക്കവുമായി ബന്ധപ്പെട്ട വഴക്കില്‍
ഇറച്ചിക്കച്ചവടക്കാരന്‍ തൊഴിലാളിയുടെ കുത്തേറ്റുമരിച്ചു. വടശേരിക്കോണം പുത്തന്‍ വീട്ടില്‍ ഷിഹാബുദ്ദീന്‍ എന്ന 45 കാരനാണു കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തില്‍ മരിച്ചത്.

ഗള്‍ഫില്‍ ആയിരുന്ന ഷിഹാബുദ്ദീന്‍ രണ്ട് വര്‍ഷം മുമ്പാണ് തിരിച്ചെത്തിയ ശേഷം ഇറച്ചിക്കച്ചവടം ആരംഭിച്ചത്. ഇടയ്ക്ക് ഡ്രൈവറായും ഇയാള്‍ ജോലി ചെയ്തിരുന്നു. ഇടയ്ക്ക് കുമാര്‍ എന്ന ഷാജിയെ ഇയാള്‍ കടയില്‍
സഹായിയായി വച്ചിരുന്നു.

കഴിഞ്ഞ ദിവസം പിറന്നാള്‍ പ്രമാണിച്ച് കട രാത്രി മുഴുവന്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിനിടെ കൂലി സംബന്ധിച്ച് ഷാജിയുമായി തര്‍ക്കമുണ്ടായി. ഷാജി കൂലി വാങ്ങി വീട്ടില്‍ പോയെങ്കിലും വൈകിട്ടോടെ തിരികെ വന്ന് വഴക്കുണ്ടാക്കി. വഴക്ക് കയ്യാങ്കളിയിലും തുടര്‍ന്ന് കത്തിക്കുത്തിലുമെത്തി. കുത്തേറ്റതിനെ തുടര്‍ന്ന് വിവരം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി ഷിഹാബുദ്ദീനെ വര്‍ക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വര്‍ക്കല സി.ഐ വിനോദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയായ ഷാജിയെ പിന്നീട് അറസ്റ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :