അനുബന്ധ വാര്‍ത്തകള്‍
- ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയായി അംഗീകരിക്കാൻ ആലോചന, സുപ്രധാന തീരുമാനത്തിനൊരുങ്ങി കേന്ദ്രം
- വിമാനകമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി കേന്ദ്രം, മുഴുവൻ യാത്രക്കാരുമായി ആഭ്യന്തര സർവീസ് നടത്താൻ അനുമതി
- കൊവിഡിന്റെ ഭാരവും ജനങ്ങൾക്ക്? നികുതി നിരക്ക് ഉയർത്താൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്
- റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ 5000രൂപ പാരിതോഷികം നല്കാന് കേന്ദ്രം
- പാകിസ്ഥാൻ 12 ഭീകരസംഘടനകളുടെ കേന്ദ്രം, അഞ്ചെണ്ണം ലക്ഷ്യമിടുന്നത് ഇന്ത്യയെയെന്നും യുഎസ് റിപ്പോർട്ട്
സിൽവർ ലൈനിന് കുരുക്ക്, കടബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്രം
സിൽവർ ലൈൻ പദ്ധതിയുടെ വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം.മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷണവാണ് നിലാപട് വ്യക്തമാക്കിയത്.
കടബാധ്യത ഏറ്റെടുക്കാൻ സംസ്ഥാനത്തിനാകുമോയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി മുഖ്യമന്ത്രിയോട് ആരാഞ്ഞു.33,700 കോടി രൂപ എഡിബി അടക്കമുള്ള വിദേശ ഏജന്‍സികളില്‍ വായ്പ എടുക്കാനാണ് ശുപാര്‍ശ. 63,941 കോടിയാണ് സെമി ഹൈ സ്പീഡ് റെയില്‍ ലൈൻ പദ്ധതിയുടെ ആകെ ചെലവായി പ്രതീക്ഷിക്കുന്നത്. അതേസമയം പദ്ധതിയുടെ അനുമതി വേഗത്തിൽ വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പദ്ധതിക്കായി ഏറ്റെടുക്കേണ്ട 1383 ഹെക്ടർ ഭൂമിയിൽ 1198 ഹെക്ടറും സ്വകാര്യവ്യക്തികളുടേതാണ്. സ്ഥലം ഏറ്റെടുക്കാനും പുനരധിവാസത്തിനുമായി 11837 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.