രോഗികളുമായി സമ്പര്‍ക്കപ്പട്ടികയില്‍ ഇല്ലാതിരുന്നിട്ടും സംസ്ഥാനത്തെ മൂന്നിലൊന്ന് കുട്ടികള്‍ക്കും കൊവിഡ് വന്നുപോയതായി സെറോ സര്‍വേ

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (11:44 IST)
രോഗികളുമായി സംബര്‍ക്കപ്പട്ടികയില്‍ ഇല്ലാതിരുന്നിട്ടും സംസ്ഥാനത്തെ മൂന്നിലൊന്ന് കുട്ടികള്‍ക്കും കൊവിഡ് വന്നുപോയതായി സെറോ സര്‍വേ. 1366 കുട്ടികളെ പരിശോധിച്ചപ്പോള്‍ 526പേര്‍ക്കും രോഗം വന്നതായി കണ്ടെത്തി. ഇതില്‍ 38.5 ശതമാനം കുട്ടികള്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലാതെയാണ് രോഗം വന്നുപോയത്.

എന്നാല്‍ കൊവിഡ് വന്നുപോയിട്ടും 5.9 ശതമാനം കുട്ടികളില്‍ ആന്റിബോഡി ഇല്ലെന്നത് ആശങ്കയുണ്ടാക്കുന്നു. 65.1 ശതമാനം കുട്ടികള്‍ക്കും കൊവിഡ് വന്നത് വീടുകളില്‍ നിന്നാണ്. അഞ്ചിനും 17 വയസിന് ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് പരിശോധന നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :