അനുബന്ധ വാര്‍ത്തകള്‍
- സാധാരണക്കാരെ പിഴിഞ്ഞ് ശമ്പള പരിഷ്കരണം: സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി
- ശമ്പളം തികയുന്നില്ല, പ്രധാനമന്ത്രി പദവി രാജിവെക്കാൻ ബോറിസ് ജോൺസൺ ഒരുങ്ങുന്നതായി റിപ്പോർട്ട്
- ചിലരുടെ വിചാരം ഇത് കളിച്ചില്ലെങ്കിലും ശമ്പളം കിട്ടുന്ന സര്‍ക്കാര്‍ ജോലിയെന്നാണ്: ചെന്നൈക്കെതിരെ വിമര്‍ശനവുമായി സെവാഗ്
- ജിഎസ്ടി നഷ്ടപരിഹാരത്തുക നൽകുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്: ജീവനക്കാരുടെ ശമ്പളം പിടിയ്ക്കാനുള്ള തീരുമാനത്തിൽനിന്നും സർക്കാർ പിൻമാറിയേകും
- അസാധാരണം, സസ്പെൻഷൻ കാലത്തും ശമ്പളം! ശിവശങ്കറിന് മുൻകാല പ്രാബല്യത്തോടെ ഒരു വർഷം അവധി
പിടിച്ച ശമ്പളം അടുത്ത മാസം മുതൽ നൽകും: സാലറി ചലഞ്ച് തുടരില്ല
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരിൽ നിന്നും പിടിച്ച തുക അടുത്തമാസം മുതൽ തിരിച്ചുനൽകും. സാലറി ചാലഞ്ച് തുടരേണ്ടതില്ലെന്നും ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമായി.
ജിഎസ്‌ട്ഇ നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്രത്തിന്റെ ഉറപ്പിൽ സാലറി ചാലഞ്ച് ഒഴിവാക്കാൻ നേരത്തെ തന്നെ തീരുമാനമായിരുന്നു. ഈ ഇനത്തിൽ 7000 കോടി കേന്ദ്രത്തിൽ നിന്നും കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാരിന്റെ സാമ്പത്തിക പ്രശ്‌നത്തിന് ഇത് താത്‌കാലികമായി പരിഹാരമാകും.
വീണ്ടും ശമ്പളം പിടിക്കാനുള്ള സർക്കാരിന്റെ തീരുമാനം പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ പശ്ചാത്തലത്തിൽ തീരുമാനം നീളുകയായിരുന്നു.