അനുബന്ധ വാര്‍ത്തകള്‍
- കഞ്ചാവ് കടത്തുകേസിലെ പ്രതിക്ക് പോക്സോ കേസിൽ 27 കൊല്ലം കഠിനതടവ്
- പോക്സോ കേസിൽ 75 കാരൻ അറസ്റ്റിൽ
- 60 കഴിഞ്ഞവർ കരുതൽ ഡോസെടുക്കണമെന്ന് നിർദേശം
- സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡില്‍ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത മുഹമ്മദ് മുബാറക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി
- മരണാന്തര ചടങ്ങിനെത്തിയ വൃദ്ധൻ തേനീച്ചക്കുത്തേറ്റു മരിച്ചു
സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്ക്
ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ തിരുവല്ല ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് സജി ചെറിയാന് ക്ലീന്‍ ചിറ്റ് ലഭിച്ചിരുന്നു
സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തെ തുടര്‍ന്നാണ് സജി ചെറിയാന് വീണ്ടും മന്ത്രിയാകുന്നത്. നേരത്തെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടമായത്. ജനുവരി 23 ന് ആരംഭിക്കുന്ന സഭാ സമ്മേളനത്തിനു മുന്‍പ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് തീരുമാനമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ തിരുവല്ല ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് സജി ചെറിയാന് ക്ലീന്‍ ചിറ്റ് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സജി ചെറിയാനെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതില്‍ മറ്റ് നിയമതടസങ്ങളില്ലെന്ന് സിപിഎം വിലയിരുത്തിയത്. സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെച്ചപ്പോള്‍ അദ്ദേഹത്തിന്റെ വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് വീതിച്ചുനല്‍കുകയാണ് ചെയ്തത്.