ശബരിമല മേല്‍ശാന്തിയായി എസ് ഇ ശങ്കരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു

സന്നിധാനം| JOYS JOY| Last Modified ഞായര്‍, 18 ഒക്‌ടോബര്‍ 2015 (10:37 IST)
ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി എസ് ഇ ശങ്കരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം പുതിയ മേല്‍ശാന്തിയായി ഇ എസ് ഉണ്ണികൃഷ്ണനെ തെരഞ്ഞെടുത്തു.

നവംബര്‍ 16ന് നിയുക്ത മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കും. വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാരാകും ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നടകള്‍ തുറക്കുക. ഒരു വര്‍ഷമാണ്മേല്‍ശാന്തിമാരുടെ സേവന കാലാവധി.

ഇന്നു രാവിലെ ഇരുക്ഷേത്രങ്ങളുടെ സോപാനത്ത് നടന്ന നറുക്കെടുപ്പിലൂടെയാണ് പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്. പന്തളം രാജകുടുംബത്തിലെ ഇളമുറക്കാരാണ് നറുക്കെടുത്തത്. നിലവില്‍ ബംഗളൂരു ജാലഹള്ളി ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയായ ശങ്കരന്‍ നമ്പൂതിരി, കോട്ടയം തിരുവഞ്ചൂര്‍ അയര്‍ക്കുന്നം കാരക്കാട് ഇല്ലത്തെ അംഗമാണ്.

തൃശൂര്‍ പുന്നംപറമ്പ് തലപ്പിള്ളി തെക്കുംകര ഇടക്കാനം ഇല്ലത്തെ അംഗമാണ് മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ഉണ്ണിക്കൃഷ്‌ണന്‍. നിലവില്‍ കരുമക്കാട് ശിവക്ഷേത്രം മേല്‍ശാന്തിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :