അനുബന്ധ വാര്‍ത്തകള്‍
- ഈ കുടുംബത്തിന്റെ സ്വപ്നങ്ങൾ അന്ധകാരത്തിലേക്ക്!
- പ്രളയം; ചെങ്ങന്നൂരിലെ ക്യാംപുകളിലെ ജനങ്ങൾക്ക് ആശ്വാസവുമായി രാഹുൽ
- 'പുതിയൊരു കേരളത്തിനായി നമുക്ക് ഒരുമിച്ചുനിന്ന് പ്രവർത്തിക്കാം': ചെങ്ങന്നൂർ ജനതയ്ക്കൊപ്പം മമ്മൂട്ടി
- ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനിയോസ് മെത്രാപ്പൊലിത്ത ട്രെയിനിൽ നിന്നും വീണു മരിച്ചു
- വായ്പാ പരിധി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും, ക്യാമ്പുകളിൽ പിരിവ് വേണ്ട: പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി
ഭൂമിയുടെ ഉള്ളറകളിലെ അപൂർവ്വ മത്സ്യം കിണറ്റിൽ താമസമാക്കി, ടാപ്പ് വഴി വീടിനുള്ളിലെ അടുക്കളയിലേക്കുമെത്തി; സംഭവം ചെങ്ങന്നൂരിൽ
ഇടനാട് ഗവ ജെബിഎസ് അധ്യാപികയായ ചന്ദനപ്പള്ളിയിൽ നീന രാജന്റെ വീട്ടിലെ കിണറ്റിൽനിന്ന് ലഭിച്ചത്.
ചെങ്ങന്നൂരില്‍ കിണർ വെള്ളത്തിൽ നിന്നും ടാപ്പിലൂടെ എത്തിയത് അപൂര്‍വ്വ മത്സ്യം. വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഭൂഗർഭ മത്സ്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മത്സ്യത്തെയാണ് ഇടനാട് ഗവ ജെബിഎസ് അധ്യാപികയായ ചന്ദനപ്പള്ളിയിൽ നീന രാജന്റെ വീട്ടിലെ കിണറ്റിൽനിന്ന് ലഭിച്ചത്.
ഹൊറഗ്ലാനിസ് ജനുസ്സിൽപ്പെട്ട ഭൂഗർഭ മത്സ്യമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചാൽ മാത്രമേ കൂടുതൽ വ്യക്തമാകൂ. ചുവന്ന നിറമുള്ള മത്സ്യത്തിന്റെ മുതുകിൽ എഴുന്ന് നിൽക്കുന്ന ചിറകുകളുണ്ട്. കാഴ്ച ശക്തിയില്ലാത്ത ഈ മത്സ്യം ഭൂമിയുടെ ഉള്ളറകളിൽ ശുദ്ധജലം നിറഞ്ഞ സ്ഥലങ്ങളിലാകും ജീവിക്കുകയെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ആകസ്മികമായി ആഴമേറിയ കിണറുകളിലേക്ക് ഇവ എത്താനും സാധ്യതയുണ്ട്. കഴിഞ്ഞ വർഷം പ്രളയം ശക്തമായി അനുഭവപ്പെട്ട പ്രദേശമാണ് ഇടനാട്. ഇതുമൂലം സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കു പുറത്തെത്തിയതാകാം മത്സ്യം എന്നാണ് വിദഗ്ധരുടെ നിരീക്ഷണം.