അനുബന്ധ വാര്‍ത്തകള്‍
- വിട്ടൊഴിയാതെ പ്രളയം; യാത്ര ഒഴിവാക്കേണ്ട 57 റോഡുകള്‍ ഇവയാണ്
- മുല്ലപ്പെരിയാർ; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേരളം, രക്ഷാപ്രവർത്തനങ്ങൾക്ക് എൻഡിആർഎഫിന്റെ കൂടുതല്‍ വിഭാഗങ്ങൾ കേരളത്തിലേക്കെത്തും
- പരിഭ്രാന്തരാകരുത്; സഹായത്തിന് ഉടൻ തന്നെ ഈ നമ്പറുകളിലേക്ക് വിളിക്കുക
- ദുരിതപ്പെയ്ത്ത്; ഇന്ന് മാത്രം ആറ് മരണം, നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നു
- ലിനിയുടെ ഭർത്താവിന്റെ ആദ്യത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു
പതിമൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് തുടരുന്നു; സംസ്ഥാനത്ത് രണ്ട് ദിവസത്തിൽ 39 മരണം
പതിമൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് തുടരുന്നു; സംസ്ഥാനത്ത് രണ്ട് ദിവസത്തിൽ 39 മരണം
ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്തെ പലയിടങ്ങളിലും ആളുകൾ ദുരിതത്തിൽ. വിവിധയിടങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ശക്തമാകുകയാണ്. വീടുകളിൽ സഹായം ലഭിക്കാതെ നിരവധിപേർ കുടുങ്ങിക്കിടക്കുന്നു. എറണാകുളം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ സ്ഥിതി അതീവ ഗുരുതരമാണ്.
കറന്റില്ല, മലയോര മേഖലകളിൽ ഉരുൾപൊട്ടലും വ്യാപകമാണ്. കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി 39 മരണം.
ഈരാറ്റുപേട്ട തീക്കോയിക്കുസമീപം രാത്രി വീടിനുമുകളിൽ മണ്ണിടിഞ്ഞുവീണ് നാലുപേർ മരിച്ചു. തൃശൂർ പൂമലയിൽ വീടു തകർന്ന് രണ്ടുപേർ മരിച്ചു. കോഴിക്കോട് കൂടരഞ്ഞിയിൽ ഉരുൾപൊട്ടലിൽ രണ്ടുപേർ മരിച്ചു.
അടുത്ത ലേഖനം