അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് തീവ്രമാകുന്നു, ഇന്ന് 791 പേർക്ക് കൊവിഡ്, 532 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ, രണ്ടിടത്ത് സാമൂഹിക വ്യാപനം
- സ്വർണ്ണക്കടത്ത്: മുഖ്യമന്ത്രിയുടെ കൈയ്യും ഓഫീസും ശുദ്ധം, പാർട്ടിയുടെ പൂർണ പിന്തുണയെന്ന് കോടിയേരി
- സ്വപ്നയെ നിയമിച്ചത് ശിവശങ്കറിന്റെ ശുപാർശയിൽ: സസ്പെൻഷൻ ഉത്തരവ് പുറത്ത്
- രണ്ട് വനിതാ പോലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു: ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു
- സമൂഹത്തില്‍ രോഗികളുണ്ടെന്ന് വിചാരിച്ചു തന്നെ പ്രതിരോധ പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യമന്ത്രി
ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടന്റ് സ്ഥാനത്ത് നിന്നും പിഡബ്യുസിയെ ഒഴിവാക്കും
സംസ്ഥാനത്ത് സ്വർണ്ണക്കള്ളക്കടത്ത് വലിയ വിവാദങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിൽ കേസുമായി ബന്ധപ്പെട്ട് വിവാദത്തിൽ പെട്ട പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിയെ ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി സ്ഥാനത്ത് നിന്നും ഒഴിവാക്കാൻ സർക്കാർ തീരുമാനം. ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക് കൺസൾട്ടന്റ് സ്ഥാനത്ത് നിന്ന് നേരത്തെ കമ്പനിയെ ഒഴിവാക്കിയിരുന്നു.
ഇ-മൊബിലിറ്റി പദ്ധതി പിഡബ്യുസി ഏൽപ്പിച്ചത് സെബി വിലക്കിയ കമ്പനിക്കാണെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ കമ്പനിയെ നിയമിച്ചതിൽ അപാകതയില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. 2022ഓടെ പത്ത് ലക്ഷം വൈദ്യുത വാഹനങ്ങൾ ഇറക്കുന്നതാണ് ഇ-മൊബിലിറ്റി പദ്ധതി.
നേരത്തെ പ്രതിപക്ഷ നേതാവ് ഉയർത്തിയ ആരോപണങ്ങൾ അസ്ഥാനത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നുവെങ്കിലും ശിവശങ്കർ പുറത്തായതിന് പിന്നാലെയാണ് വിവാദ വിഷയങ്ങളിൽ പുനപരിശോധന നടത്താൻ സർക്കാർ നിർബന്ധിതമായത്.കൺസൾട്ടൻസി കരാറുകൾ പുനപരിശോധിക്കാൻ ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നിർദ്ദേശിച്ചിരുന്നു.