അനുബന്ധ വാര്‍ത്തകള്‍
- 'പെണ്‍കുട്ടികളെ മാതാപിതാക്കള്‍ എന്തിന് രാത്രി ബീച്ചില്‍ വിട്ടു': ബലാത്സംഗ കേസില്‍ പുലിവാല് പിടിച്ച് ഗോവ മുഖ്യമന്ത്രി
- നിയമസഭയുടെ അന്തസ് നശിപ്പിച്ചവര്‍ സഭയില്‍ ഇരിക്കുന്നത് ജനാധിപത്യത്തെ നിന്ദിക്കല്‍: മന്ത്രി ശിവന്‍കുട്ടി, ജലീല്‍ തുടങ്ങിയവര്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് കുമ്മനം
- ലിംഗായത്തുകളെ പിണക്കാതെ ബിജെപി, ബസവരാജ് ബൊമ്മെ ഇനി കർണാടക മുഖ്യമന്ത്രി
- "നിരപരാധി, രാജിവെയ്ക്കില്ല", വിചാരണ നേരിടുമെന്ന് മന്ത്രി ശിവൻകുട്ടി
- നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും
പിഎസ്‌സി റാങ്ക് പട്ടിക നീട്ടില്ല, നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി
മറ്റന്നാൾ കാലാവധി അവസാനിക്കുന്ന പിഎസ്‌സി പട്ടികകൾ നീട്ടിനൽകാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. കൊവിഡ് കാലത്തും ഇളവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസമുണ്ടായിട്ടില്ല. മൂന്ന് വര്‍ഷത്തെ കാലാവധി കഴിഞ്ഞ പട്ടികയാണ് റദ്ദാക്കുന്നത്. ഇതില്‍ കൂടുതല്‍ റാങ്ക് ലിസ്റ്റ് നീട്ടണമെങ്കില്‍ പ്രത്യേക നിബന്ധനകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
റാങ്ക് പട്ടികകള്‍ നീട്ടണമെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി നിയമപരമായ വിഷയമാണെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. റാങ്ക് പട്ടികയിലെ എല്ലാവരേയും എടുക്കണമെന്ന വാദം ശരിയല്ല. നിയമനം പരമാവധി പിഎസ്‌സി വഴി നടത്തുകയാണ് സര്‍ക്കാര്‍ നയമെന്നും പ്രതിപക്ഷത്തിന്റേത് പിഎസ്‌സിയുടെ യശസ്സ് ഇടിച്ചുതാഴ്‌ത്തുന്ന നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത ലേഖനം