ദളിത് പെണ്‍കുട്ടികളുടെ അറസ്‌റ്റ്; വിഷയത്തില്‍ തനിക്കൊന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി

ദളിത് പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു

 ദളിത് പെണ്‍കുട്ടികളുടെ അറസ്‌റ്റ് , പിണറായി വിജയന്‍ , പൊലീസ് , അഞ്ജന
തലശ്ശേരി| jibin| Last Modified ഞായര്‍, 19 ജൂണ്‍ 2016 (11:58 IST)
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചുവെന്ന കേസില്‍ ജാമ്യമില്ലാ കുറ്റം ചുമത്തി ദളിത് പെണ്‍കുട്ടികളെ
അറസ്റ്റ് ചെയ്‌ത സംഭവത്തില്‍ തനിക്കൊന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ല, എന്തെങ്കിലും അറിയണമെങ്കില്‍ പൊലീസിനോട് ചോദിച്ചു കൊള്ളാനായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ദലിത് സഹോദരിമാരെ പൊലീസ് അറസ്‌റ്റ് ചെയ്‌തതായി തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി ശനിയാഴ്‌ച പറഞ്ഞിരുന്നു. അതേസമയം, ജാമ്യത്തില്‍ ഇറങ്ങിയ ദളിത് പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. രാജന്റെ മകളായ അഞ്ജന(25)യെയാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ശനിയാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം നടന്നത്. ചാനൽ ചർച്ചകളിൽ ഒരു വനിതാ നേതാവ് തങ്ങളെപ്പറ്റി മോശമായി സംസാരിച്ചതിന്റെ മനോവിഷമത്തിലാണ് അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് അഞ്ജനയുടെ ബന്ധുക്കൾ അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :