അനുബന്ധ വാര്‍ത്തകള്‍
- പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്,സ്ത്രീയുടെ മരണത്തിൽ നാട്ടുക്കാരുടെ പ്രതിഷേധം ശക്തം, മാനന്തവാടി നഗരസഭാ പരിധിയിൽ നിരോധനാജ്ഞ
- മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ കാപ്പിക്കുരു പറിക്കാന്‍ പോയ സ്ത്രീ കൊല്ലപ്പെട്ടു
- വയനാട് കേണിച്ചിറയില്‍ ഭീതി പരത്തി പശുക്കളെ കൊന്ന കടുവയെ കൂട്ടിലാക്കി
- വയനാട്ടില്‍ കടുവ ഇറങ്ങി; രണ്ടുപശുക്കളെ കൊന്നു
- ബോളിവുഡിലെ യുവതാരത്തിന് ഇത്രയും പ്രതിഫലമോ ?ടൈഗര്‍ ഷ്റോഫ് നിസ്സാരക്കാരനല്ല !
നരഭോജി കടുവയെ ഇന്ന് കൊല്ലാനായേക്കും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി
ഞായറാഴ്ച വൈകിട്ട് 6.30 ഓടെ കേളകവലയില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാറിന്റെ തോട്ടത്തിനു അടുത്തായി കടുവയെ കണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു
Tiger Attack - Pancharakolly
വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയ്ക്കായി തെരച്ചില്‍ ഊര്‍ജിതം. കടുവയെ എത്രയും പെട്ടന്ന് പിടികൂടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. കടുവയെ കണ്ടെത്തിയാല്‍ വെടിവയ്ക്കാന്‍ വനംവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. മയക്കുവെടി വിദഗ്ധരും ഷാര്‍പ്പ് ഷൂട്ടര്‍മാരുമടക്കം എണ്‍പതിലധികം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കടുവയ്ക്കായി തെരച്ചില്‍ നടത്തുന്നത്.
ഞായറാഴ്ച വൈകിട്ട് 6.30 ഓടെ കേളകവലയില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാറിന്റെ തോട്ടത്തിനു അടുത്തായി കടുവയെ കണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. മാത്രമല്ല ഇന്നലെ നൈറ്റ് പട്രോളിങ്ങിനിടെ കടുവയെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. തെരച്ചിലിനായി തെര്‍മല്‍ ഡ്രോണ്‍, നോര്‍മല്‍ ഡ്രോണ്‍ എന്നിവ ഉപയോഗിക്കുന്നുണ്ട്.
കടുവ ഭീതി ശക്തമായതോടെ മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ചിറക്കര ഡിവിഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. അങ്കണവാടി, മദ്രസ, ട്യൂഷന് സെന്ററുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ല.