അനുബന്ധ വാര്‍ത്തകള്‍
- ബാഗേജ് ഇല്ലാത്ത യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് കുറയും; വിമാന കമ്പനികൾക്ക് അനുമതി നൽകി ഡിജിസിഎ
- തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയും ഇന്ധന വില വർധന
- അമിതമായി ക്ഷീണം അനുഭവപ്പെടുന്നുണ്ടോ ? ഇക്കാര്യങ്ങൾ അറിയു !
- 'ഇങ്ങനെയുള്ള പിച്ചായിരുന്നെങ്കിൽ കുംബ്ലെയും ഹർഭജനുമെല്ലാം 1,000 വിക്കറ്റുകൾ വീഴ്ത്തിയേനെ'
- 'പിച്ചല്ല ബാറ്റ്സ്മാൻമാർ വരുത്തിയ പിഴവാണ് പ്രശ്നം, ഇരു ടീമിലെയും ബാറ്റ്സ്മാൻമാർ തിളങ്ങിയില്ല'
പാലാരിവട്ടം പാലത്തിൽ ഇന്നുമുതൽ ഭാരപരിശോധന; അടുത്ത ആഴ്ച തുറന്നുകൊടുത്തേയ്ക്കും
കൊച്ചി: പുനർ നിർമ്മാണം നടക്കുന്ന കൊച്ചി പാലാരിവട്ടം പാലത്തിൽ ഇന്നുമുതൽ ഭാരപരിശോധന ആരംഭിയ്ക്കും. രണ്ട് സ്പാനുകളിലായി നിശ്ചിത ഭാരം കയറ്റി പാലത്തിനുണ്ടാകുന്ന വ്യത്യാസങ്ങൾ പരിശോധിയ്ക്കും. അനുവദനീയമായ പരിധിക്കുള്ളിലുള്ള മാറ്റങ്ങൾ മാത്രമാണ് ഉണ്ടാകുന്നത് എങ്കിൽ ഭാര പരിശോധന വിജയമാകും. മാർച്ച് നാലോടെ ഭാരപരിശോധന റിപ്പോർട്ട് സർക്കാരിന് ലഭിയ്ക്കും എന്നാണ് വിവരം. പാലത്തിലെ ടാറിങ് ജോലികൾ ഇന്നലെ രാത്രിയോടെ പൂർത്തിയായി, ലൈൻ മാർക്കിങ്ങാണ് ഇനി ബാക്കിയുള്ളത്. ശേഷിയ്ക്കുന്ന പണികൾ പൂർത്തിയാക്കി. മാർച്ച് അഞ്ചോടെ പാലം സർക്കാരിന് കൈമാറിയേക്കും. ഇന്നലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങോടെ പാലം തുറന്നുകൊടുക്കാൻ സർക്കാരിന് സാധിയ്ക്കില്ല. അതിനാൽ പ്രത്യേക അനുമതി വാങ്ങി ചടങ്ങുകളില്ലാതെ പാലം തുറന്നുകൊടുത്തേയ്ക്കും.