അനുബന്ധ വാര്‍ത്തകള്‍
- പാലായിൽ ഇന്ന് കലാശക്കൊട്ട്; തിങ്കളാഴ്ച പോളിങ്; സർവ തന്ത്രങ്ങളും പയറ്റി മുന്നണികൾ
- പാലായിൽ തെരഞ്ഞെടുപ്പ് ചൂട് കനക്കുന്നു; പിണറായി വിജയനും, ഉമ്മൻ ചാണ്ടിയുമടക്കം നേതാക്കളുടെ വൻ നേതൃനിര പ്രചരണത്തിനെത്തുന്നു
- രണ്ടിലയും പോയി, ഒട്ടകവും പോയി; ഇനിയിപ്പോ പുലിയാണോ ചിഹ്നം?; പരിഹാസവുമായി കോടിയേരി
- പാലാ ഉപതെരഞ്ഞെടുപ്പ്: എൻ ഹരി എൻഡിഎ സ്ഥാനാർത്ഥി
- പാലായില്‍ ആര് ?, തലപുകച്ച് ബിജെപി; ഘടക കക്ഷികളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ശ്രീധരൻ പിള്ള
ആകാംക്ഷയിൽ കേരളം: പാലായിൽ വോട്ടെടുപ്പ് ആരംഭിച്ചു, വിജയപ്രതീക്ഷയിൽ മുന്നണികൾ
1,79107 വോട്ടര്‍മാര്‍ 176 പോളിംഗ് ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തും.
കേരളം ഉറ്റു നോക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ആരംഭിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് 6 വരെയാണ്. 1,79107 വോട്ടര്‍മാര്‍ 176 പോളിംഗ് ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തും. എല്ലാ ബൂത്തുകളിലും വിവി പാറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.സെപ്റ്റംബര്‍ 27നാണ് വോട്ടെണ്ണല്‍ നടക്കുക.
സിപിഐഎം സ്ഥാനാര്‍ഥി മാണി സി കാപ്പന് രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി. ഇത്തവണ പാലായില്‍ മാറ്റം ഉണ്ടാകും എന്നാണ് മാണി സി കാപ്പന് അഭിപ്രായപ്പെട്ടത്. മറ്റു സ്ഥാനാര്‍ഥികളും രാവിലെ തന്നെ വോട്ടു രേഖപ്പെടുത്താനെത്തും.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സികാപ്പന്, യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം, എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരി എന്നിവരും 10 സ്വതന്ത്ര സ്ഥാനാര്‍ഥികളും ഉള്‍പ്പെടെ 13 പേരാണ് മത്സര രംഗത്തുള്ളത്.