അനുബന്ധ വാര്‍ത്തകള്‍
- കന്യാസ്‌ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ വീണ്ടും ചോദ്യം ചെയ്യും
- മഴക്കെടുതി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെന്ന് ഡിജിപി
- ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ലൈംഗിക പീഡന പരാതി ലഭിച്ചിട്ടില്ലെന്ന് ഉജ്ജയിൻ ബിഷപ്പ്
- മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകളെ ലൈംഗികമായി ചൂഷണം ചെയ്തു, ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന ഭീഷണിയും; രജീഷിനെതിരെ കേസെടുക്കാന്‍ ഡിജിപിക്ക് യുവജന കമ്മീഷന്റെ നിര്‍ദ്ദേശം
- മുഖ്യമന്ത്രിയുടെ ശക്തമായ നിര്‍ദേശം, വാക്ക് പാലിച്ച് ഡിജിപി; ഹനാനെ ചീത്തവിളിച്ചവരെല്ലാം കുടുങ്ങും - വിവരങ്ങള്‍ അതിവേഗം ശേഖരിച്ച് സൈബര്‍ സെല്‍
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ സംരക്ഷിക്കുന്നത് ഡിജിപിയും ഐജിയും: ആരോപണവുമായി കന്യാസ്ത്രീകൾ
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ സംരക്ഷിക്കുന്നത് ഡിജിപിയും ഐജിയും: ആരോപണവുമായി കന്യാസ്ത്രീകൾ
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കന്യാസ്‌ത്രീ നൽകിയ പീഡന കേസ് അട്ടിമറിക്കാൻ ഡിജിപിയും ഐജിയും ശ്രമിക്കുന്നുവെന്ന ആരോപണവുമായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്‌ത്രീകൾ. നിലവിലെ അന്വേഷണ സംഘത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ ആലോചിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ബിഷപ്പിനെ കസ്‌റ്റഡിയിലെടുക്കാൻ ഡിവൈഎസ്‌പിക്ക് ഉന്നത ഉദ്യോഗസ്ഥർ അനുമതി നൽകാത്തതാണെന്നും കന്യാസ്‌ത്രീകൾ ആരോപിച്ചു.
ബിഷപ്പിന്റെ അറസ്‌റ്റ് വൈകിപ്പിക്കുന്നതിന്റെ പിന്നിലും ഡിജിപിയും ഐജിയുമാണ്. ബിഷപ്പിനെതിരായി പരമാവധി മൊഴികളും സാക്ഷികളും ഇപ്പോഴത്തെ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. അറസ്റ്റ് വൈകിപ്പിക്കുന്നതിനെതിരെ തിങ്കളാഴ്ച ഹൈക്കടോതിയെ സമീപിക്കുമെന്നും കന്യാസ്‌ത്രീകൾ പറഞ്ഞു.
അതേസമയം, അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്വേഷണം ക്രൈബ്രാഞ്ചിന് വിടാൻ തീരുമാനിച്ചിട്ടില്ലെന്നും ഡി ജി പി ലോക്നാഥ് ബെഹ്റ അറിയിച്ചു.