അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് മഴക്കെടുതിയില്‍ ആറുമരണം; 55 വീടുകള്‍ ഭാഗീകമായി തകര്‍ന്നു
- Breaking News: തൃശൂരിലെ യുവാവിന്റെ മരണകാരണം മങ്കിപോക്സ് തന്നെ
- Monkeypox Alert: 'തൃശൂരില്‍ മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവ് പന്തുകളിക്കാന്‍ പോയിരുന്നു'; സമ്പര്‍ക്ക പട്ടിക നീളുമെന്ന് സൂചന, അതീവ ജാഗ്രത
- അമ്മയും മകളും, പുതിയ ചിത്രങ്ങളുമായി നടി ശരണ്യ മോഹൻ
- Monkeypox: തൃശൂരില്‍ മരിച്ച യുവാവിന് വിദേശത്തുവെച്ച് മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു, റൂട്ട് മാപ്പ് തയ്യാറാക്കും: ആരോഗ്യമന്ത്രി
മങ്കിപോക്സ് രോഗലക്ഷണമുള്ളവര്‍ വിവരം മറച്ചുവയ്ക്കരുതെന്ന് മുഖ്യമന്ത്രി
മങ്കിപോക്സ് രോഗലക്ഷണമുള്ളവര്‍ വിവരം മറച്ചുവയ്ക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എല്ലാ എയര്‍പോര്‍ട്ടുകളിലും ഹെല്പ് ഡെസ്ക് സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് എസ്.ഒ.പി. രൂപീകരിച്ച് നേരത്തെതന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ലഭ്യമാണ്. ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മങ്കിപോക്സ് പരിശോധന സംസ്ഥാനത്ത് തന്നെ ആരംഭിച്ചിട്ടുണ്ട്. മങ്കിപോക്സുമായി ബന്ധപ്പെട്ടു വലിയ ആശങ്ക വേണ്ട. എന്നാല്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും എസ്.ഒ.പി.യുടേയും അടിസ്ഥാനത്തില്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയാണ് പ്രധാനം. 21 ദിവസമാണ് ഇന്‍ക്യുബേഷന്‍ പീരീഡ്.