അനുബന്ധ വാര്‍ത്തകള്‍
- 'രാഹുല്‍ ഗാന്ധിയേയും അരവിന്ദ് കെജരിവാളിനെയും പാക്കിസ്ഥാന് അനുകൂലിക്കുന്നു': അന്വേഷണം വേണമെന്ന് മോദി
- പ്രധാനമന്ത്രി മോദി കന്യാകുമാരിയിലേക്ക്, മൂന്ന് ദിവസ സന്ദർശനത്തിൽ ഒരു ദിവസം വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കും
- അടുത്ത പ്രധാനമന്ത്രിയെ ഇന്ത്യ സഖ്യം തീരുമാനിക്കുമെന്ന് ഖാര്‍ഗെ; കെജ്രിവാള് പരിഗണനയില്‍ !
- പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വധിക്കുമെന്ന് ഫോണ്‍ സന്ദേശം
- അഞ്ച് ഘട്ടങ്ങളിലെ തിരെഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ എൻഡിഎ 310 സീറ്റ് നേടിയെന്ന അവകാശവാദവുമായി അമിത് ഷാ
ഇലക്ഷൻ ഗിമ്മിക്കോ? വിവേകാനന്ദപ്പാറയിൽ മോദി ധ്യാനത്തിലിരിക്കുക 45 മണിക്കൂർ, വൻ സുരക്ഷാവിന്യാസം
തിരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടില്‍ നിന്നും വിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെ വിവേകാനന്ദപാറയില്‍ 3 ദിവസങ്ങളിലായി 45 മണിക്കൂര്‍ ധ്യാനത്തിലിരിക്കുമെന്ന് റിപ്പോര്‍ട്ട്. മെയ് 30ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ 4:44ന് കന്യാകുമാരിയിലെത്തും. തുടര്‍ന്ന് കന്യാകുമാരി ക്ഷേത്രം സന്ദരിശിച്ചശേഷം ബൊട്ടില്‍ വിവേകാനന്ദപ്പാറയിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി 8 ജില്ലാ പോലീസ് മേധാവിമാരെയടക്കം രണ്ടായിരത്തിലധികം പോലീസുകാരെ കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുണ്ട്.
ധ്യാന്‍ത്തിന് ശേഷം ജൂണ്‍ ഒന്നിന് വൈകീട്ടോടെ തിരുവനന്തപുരം വഴി ഡല്‍ഹിയിലേക്ക് തിരിക്കും. ഇതാദ്യമായാണ് വിവേകാനന്ദപ്പാറയില്‍ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നത്. 2019ല്‍ കേദാര്‍നാഥ് ക്ഷേത്രത്തിനടുത്തുള്ള ഗുഹയില്‍ പ്രധാനമന്ത്രി ധ്യാനമിരുന്നിരുന്നു.