അനുബന്ധ വാര്‍ത്തകള്‍
- വാൾപേപ്പറിൽ മലയാളിയുടെ ഫോട്ടോ; മോഷ്ടിച്ച മൊബൈൽ ഫോൺ വിൽക്കാൻ ശ്രമിച്ച ഇതരസംസ്ഥാനക്കാരൻ പിടിയിൽ
- വീട്ടിലേയ്ക്ക് വിളിക്കാനെന്ന വ്യാജേന മൊബൈല്‍ വാങ്ങി കടന്നുകളയുന്ന മോഷണ വീരന് പൊലീസ് വലയിൽ; 22കാരൻ മോഷ്ടിച്ചത് 30 ഫോണുകൾ
- വിദ്യാർത്ഥികൾ ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ടുവന്നു; തല്ലിപ്പൊട്ടിച്ച് പ്രിൻസിപ്പൾ
- അരുണ്‍ ജെയ്റ്റ്ലിയുടെ സംസ്കാര ചടങ്ങുകൾക്കിടെ മോഷണം; ബിജെപി എംപിയടക്കം 11 പേരുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു
- 'ഓടിയെത്തിയപ്പോൾ കട്ടിലിൽ കിടന്ന് കത്തുന്നതാണ് കണ്ടത്'; ആറ് മാസം മുൻപ് വാങ്ങിയ ഫോൺ പൊട്ടിത്തെറിച്ച് രണ്ടായി പിളർന്നു: സംഭവം പറവൂരിൽ
പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
ആരക്കുഴ ഞവരക്കാട്ട് ജോസഫ് ടോമിയുടെ പരാതിയിൽ ഉപഭോക്‌ത തർക്കപരിഹാരം ഫോറത്തിന്റെയാണ് ഉത്തരവ്.
പാന്റ്സിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റ സംഭവത്തിൽ ഫോൺ നിർമ്മിച്ച കമ്പനി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ആരക്കുഴ ഞവരക്കാട്ട് ജോസഫ് ടോമിയുടെ പരാതിയിൽ ഉപഭോക്‌ത തർക്കപരിഹാരം ഫോറത്തിന്റെയാണ് ഉത്തരവ്. വിപണിയിൽ വിറ്റഴിക്കുന്ന ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കമ്പനി ബാധ്യസ്ഥരാണെന്ന് ഫോറം ചൂണ്ടിക്കാട്ടി.
2017 ജൂലൈയിൽ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നതിനിടയിലാണ് ജോസഫ് ടോമിയുടെ ഫോൺ പൊട്ടിത്തെറിച്ചത്. അപകടത്തിൽ ജോസഫ് ടോമിയുടെ കാലിലും തുടയിലും പൊള്ളലേറ്റു. ആഴ്ചകളോളം ചികിത്സ വേണ്ടിവരികയും ചെയ്തു. 1559 രൂപ നൽകി വാങ്ങിയ ഫോണാണ് ഏഴുമാസത്തിനുള്ളിൽ പൊട്ടിത്തെറിച്ചത്.