അനുബന്ധ വാര്‍ത്തകള്‍
- ലോക്ക്ഡൗണ്‍ പിന്‍വലിക്കണോ? രണ്ട് അഭിപ്രായം, ഇനിയുള്ള ദിവസം നിര്‍ണായകം
- ഫ്രൂട്ട് ജ്യൂസ് പാക്കറ്റിൽ മദ്യം: എറണാകുളത്ത് അനധികൃത മദ്യം ഒഴുകുന്നു, ലിറ്ററിന് 2000 രൂപ വരെ
- ഇതുവരെ നഷ്ടം ആയിരം കോടി: ലോക്ക്ഡൗൺ കഴിഞ്ഞതും ഔട്ട്ലറ്റുകൾ തുറക്കാൻ അനുവദിക്കണമെന്ന് ബെവ്കോ
- അമ്മായിക്ക് ചക്ക കൊടുക്കാന്‍ ബൈക്കില്‍ പോയി; ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചതിനു പൊലീസ് കേസ്
- കേരളത്തിലെ കോവിഡ് സ്ഥിതി മെച്ചപ്പെടാന്‍ ഇനിയും മൂന്നാഴ്ച വേണ്ടിവരും; ലോക്ക്ഡൗണ്‍ നീട്ടുന്നതും പരിഗണനയില്‍
ഘട്ടംഘട്ടമായി ഇളവുകള്‍ അനുവദിക്കാം, ഒറ്റയടിക്ക് തുറന്നുകൊടുക്കരുത്; ലോക്ക്ഡൗണ്‍ നീട്ടും
കേരളത്തില്‍ ലോക്ക്ഡൗണ്‍ നീട്ടും. ഇപ്പോഴത്തെ രീതിയില്‍ രോഗനിരക്ക് തുടരുകയാണെങ്കില്‍ ലോക്ക്ഡൗണ്‍ നീട്ടേണ്ടിവരുമെന്നാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മന്ത്രിമാരുടെ പൊതു അഭിപ്രായം. രോഗനിരക്ക് കുറച്ചുകൊണ്ടുവന്ന ശേഷം മാത്രം ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കുന്ന കാര്യം ആലോചിക്കാമെന്നാണ് മന്ത്രിമാരുടെ നിലപാട്. രോഗവ്യാപനം കുറഞ്ഞ ജില്ലകളില്‍ മാത്രം ഇളവ് അനുവദിക്കാമെന്നാണ് പൊതു അഭിപ്രായം.
നിലവില്‍ മേയ് 30 വരെയാണ് ലോക്ക്ഡൗണ്‍. മേയ് 30 നു ശേഷവും ലോക്ക്ഡൗണ്‍ തുടരുന്ന കാര്യമാണ് സര്‍ക്കാരും ആരോഗ്യവകുപ്പും ആലോചിക്കുന്നത്. ഒറ്റയടിക്ക് ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനോട് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും യോജിപ്പില്ല. ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ ലഘൂകരിക്കാം. ഘട്ടംഘട്ടമായി ഇളവുകള്‍ നല്കി നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ആരോഗ്യവകുപ്പും പറയുന്നത്.
മേയ് 30 ന് ശേഷം ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടാനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്. നിലവില്‍ മിക്കദിവസങ്ങളിലും ഇരുപത്തയ്യായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഒറ്റയടിക്ക് ലോക്ഡൗണ്‍ ഒഴിവാക്കാവുന്ന സ്ഥിതിയില്ലെന്നാണ് പൊതുവിലയിരുത്തല്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴുമ്പോഴും മരണനിരക്ക് ഉയരുന്നത് വലിയ ആശങ്കയാണ്.
അടുത്ത ലേഖനം