ഷാജുവും ജോളിയും തമ്മിൽ നേരത്തെ ബന്ധം?; പോസ്റ്റ്മോർട്ടത്തെ എതിർത്തത് ദുരൂഹത; ഷാജുവിനെ ഇന്ന് ചോദ്യം ചെയ്യും

ഇന്ന് വടകര എസ്പി ഓഫീസില്‍ ഹാജരാകാനാണ് ഷാജുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തുമ്പി എബ്രഹാം| Last Modified ബുധന്‍, 23 ഒക്‌ടോബര്‍ 2019 (08:24 IST)
കൂടത്തായി കൊലപാതകപരമ്പരയില്‍ സിലിയുടെ മരണം ഷാജുവിന് അറിയാമായിരുന്നെന്ന നിഗമനത്തില്‍ പൊലീസ്.ഇതിന്റെ അടിസ്ഥാനത്തില്‍ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും.ഇന്ന് വടകര എസ്പി ഓഫീസില്‍ ഹാജരാകാനാണ് ഷാജുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സിലിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യരുതെന്ന് ഷാജുവും ജോളിയും വാശി പിടിച്ചതാണ് പൊലീസിന്റെ സംശയം ബലപ്പെടുത്തിയത്.സിലിയുടെ സഹോദരന്‍ സിജോ പോസ്റ്റ് മോര്‍ട്ടത്തിന് തുനിഞ്ഞപ്പോള്‍ ഷാജു തടയുകയും പോസ്റ്റ് മോര്‍ട്ടം വേണ്ടെന്ന് എഴുതി നല്‍കണമെന്ന് ഇവര്‍ സിജോയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് സിജോ ഇത് എഴുതി നല്‍കിയിരുന്നില്ല.

കഴിഞ്ഞ ദിവസം 11 മണിക്കൂറോളം ജോളിയെ ചോദ്യം ചെയ്തപ്പോള്‍ ഷാജുവിന് സിലിയുടെ മരണത്തെക്കുറിച്ച് അറിയാം എന്ന് ജോളി ആവര്‍ത്തിച്ചിരുന്നു. ഷാജുവിനെയും പിതാവ് സക്കറിയെയും നേരത്തെ മൂന്ന് തവണ ചോദ്യം ചെയ്തത്.

അതേസമയം കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുമായി ഇന്ന് സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടിട്ടുള്ള തെളിവെടുപ്പ് നടത്തിയേക്കും . താമരശ്ശേരിയിലെ ദന്താശുപത്രി, ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് അറിയുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :