അനുബന്ധ വാര്‍ത്തകള്‍
- 'ശ്യാം എന്നെ അമ്പരപ്പിച്ചു'; കൃത്രിമ കാലിന്റെ പരിമിതിയിലും തന്നാലാവും വിധം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകിയ ശ്യാമിന്റെ ചികിത്സാ ചെലവ് ഏറ്റെടുത്ത് സർക്കാർ
- 'ഈ സമയത്ത് ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു'; കേരളം മഴക്കെടുതിയിലായിരിക്കേ കെ സുരേന്ദ്രന്റെ മോദി പരസ്യം; ഫേസ്ബുക്കിൽ പൊങ്കാല
- 'സുരേന്ദ്രാ എന്നവസാനിപ്പിക്കും ഈ കുത്തിത്തിരുപ്പ്'; രക്ഷാപ്രവർത്തനത്തിനിടെ മരണം വരിച്ച ലിനുവിനെ ആർഎസ്എസ് ആക്കി; വിമർശനം
- 'മമ്മൂട്ടി മാപ്പ്ചോദിച്ചു'; വിവാദം ഇരട്ടിയായി; പോസ്റ്റുകൾ പിൻവലിച്ച് തടിയൂരി ജൂറി അധ്യക്ഷൻ
- മാസ ശമ്പളമില്ല; ചെലവിനുള്ളതല്ലാതെ പെട്ടെന്നെടുക്കാൻ കാശില്ല, സ്കൂട്ടർ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; അഭിനന്ദനപ്രവാഹം
യാത്രക്കാരോട് മോശമായ പെരുമാറ്റം; ഓട്ടോ ഡ്രൈവര്‍മാരോട് രോഗികളെ പരിചരിക്കാന്‍ കളക്ടർ
ജില്ലയിലെ രണ്ട് ഓട്ടോറിക്ഷ തൊഴിലാളികൾ നടത്തിയ മോശമായ പെരുമാറ്റം സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ജില്ലാ ഭരണകൂടത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടത്.
ഓട്ടോയിൽ കയറിയ യാത്രക്കാരോട് മോശമായി പെരുമാറിയ ഡ്രൈവര്‍മാര്‍ക്ക് മാതൃകാപരമായ ശിക്ഷ വിധിച്ച് എറണാകുളം ജില്ലാ കളക്ടർ.തന്‍റെ ഫേസ്ബുക്ക് പേജിലൂടെ കളക്ടര്‍ എസ് സുഹാസ് തന്നെയാണ് ശിക്ഷാരീതി അറിയിച്ചത്. ജില്ലയിലെ രണ്ട് ഓട്ടോറിക്ഷ തൊഴിലാളികൾ നടത്തിയ മോശമായ പെരുമാറ്റം സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ജില്ലാ ഭരണകൂടത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഇതിനെ തുടര്‍ന്ന് എറണാകുളം ആര്‍ടിഒ മുഖേന വാഹനങ്ങൾ പിടിച്ചെടുക്കുകയും ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ശിക്ഷയും നല്‍കി.
ഇതിൽ ആദ്യ സംഭവത്തിലെ ഡ്രൈവറോട് 15 ദിവസം എറണാകുളം ജനറൽ ഹോസ്പിറ്റലിലെ പാലിയേറ്റിവ് കെയറിൽ സേവനം അനുഷ്ഠിക്കാനും അതിനു ശേഷം 15 ദിവസം കാൻസർ വാർഡിൽ രോഗികളെ പരിചരിക്കാനും നിർദേശിച്ചു.
തുടർന്ന് രണ്ടാമത്തെ സംഭവത്തിൽ ഡ്രൈവറോട് 12 ദിവസം എറണാകുളം ജനറൽ ഹോസ്പിറ്റലിൽ രോഗീ പരിചരണം നടത്തുവാനും നിർദേശം നൽകിയതായി കളക്ടര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ശിക്ഷയുടെ കാലയളവില്‍ ഇവര്‍ ആശുപത്രി സൂപ്രണ്ടിന്‍റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതും തുടര്‍ന്ന് സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ കൈക്കൊള്ളുന്നതുമാണെന്നും കളക്ടര്‍ വ്യക്തമാക്കി.
തുടർന്ന് രണ്ടാമത്തെ സംഭവത്തിൽ ഡ്രൈവറോട് 12 ദിവസം എറണാകുളം ജനറൽ ഹോസ്പിറ്റലിൽ രോഗീ പരിചരണം നടത്തുവാനും നിർദേശം നൽകിയതായി കളക്ടര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ശിക്ഷയുടെ കാലയളവില്‍ ഇവര്‍ ആശുപത്രി സൂപ്രണ്ടിന്‍റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതും തുടര്‍ന്ന് സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ കൈക്കൊള്ളുന്നതുമാണെന്നും കളക്ടര്‍ വ്യക്തമാക്കി.