അനുബന്ധ വാര്‍ത്തകള്‍
- ഹെലികോപ്ടറിൽനിന്നും പ്രയോഗിക്കാവുന്ന ടാങ്ക് വേധ മിസൈൽ 'ധ്രുവാസ്ത്ര' വിജയകരമായി പരീക്ഷിച്ച് ഇന്ത്യ, വീഡിയോ 1
- മധ്യപ്രദേശിലെ ഖനിയിൽനിന്നും ലഭിച്ചത് 11 കാരറ്റ് വജ്രം, വില 50 ലക്ഷം
- ഓക്സ്ഫഡ് വാക്സിന് പണം മുടക്കേണ്ട, നിർമ്മിക്കുന്നതിന്റെ 50 ശതമാനം ഇന്ത്യയ്ക്ക്, ജനങ്ങൾക്ക് സൗജന്യമായി നൽകും
- തുറസ്സായ സ്ഥലങ്ങളിൽ കൊവിഡ് വായുവിലൂടെ പകരാനുള്ള സാധ്യത വിദൂരമെന്ന് സിഎസ്ഐആർ, അടച്ചിട്ട സ്ഥലങ്ങളിൽ സാധ്യത കൂടുതൽ
- കൊവിഡ് സാഹചര്യത്തില്‍ ഇപ്രാവശ്യത്തെ അമര്‍നാഥ് തീര്‍ത്ഥാടനം റദ്ദാക്കി
കേരളത്തിലെ കുറഞ്ഞ മരണ നിരക്ക് സൂചിപ്പിക്കുന്നത് പ്രതിരോധ മികവിനെയാണെന്ന് മുഖ്യമന്ത്രി
കേരളത്തിലെ കുറഞ്ഞ മരണ നിരക്ക് സൂചിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ പ്രതിരോധ മികവിനെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തിങ്കളാഴ്ച മാത്രം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 36,806 കേസുകളും 596 മരണങ്ങളുമാണ്. അയല്‍ സംസ്ഥാനങ്ങളുടെ കാര്യമെടുത്താല്‍ തമിഴ്നാട്ടില്‍ തിങ്കളാഴ്ച 4,985 കേസുകളും 70 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കര്‍ണ്ണാടകത്തിലാകട്ടെ 3,648 കേസുകളും 72 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ ജനസാന്ദ്രതയും, വയോജന സാന്ദ്രതയും, ഹൃദ്രോഗം പോലുള്ള രോഗങ്ങളുടെ എണ്ണവുമൊക്കെ വളരെ കൂടുതലുള്ള കേരളത്തില്‍ കുറഞ്ഞ മരണ നിരക്കാണുള്ളത്. ടെസ്റ്റുകളുടെ കാര്യത്തിലും കേരളം ബഹുദൂരം മുന്നിലാണ്. ഒരു പോസിറ്റീവ് കേസിനു 44 ടെസ്റ്റുകളാണ് നമ്മള് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.