അനുബന്ധ വാര്‍ത്തകള്‍
- ഓക്സ്ഫഡ് വാക്സിന് പണം മുടക്കേണ്ട, നിമ്മിയ്ക്കുന്നതിന്റെ 50 ശതമാനം ഇന്ത്യയ്ക്ക്, ജനങ്ങൾക്ക് സൗജന്യമായി നൽകും
- തുറസ്സായ സ്ഥലങ്ങളിൽ കൊവിഡ് വായുവിലൂടെ പകരാനുള്ള സാധ്യത വിദൂരമെന്ന് സിഎസ്ഐആർ, അടച്ചിട്ട സ്ഥലങ്ങളിൽ സാധ്യത കൂടുതൽ
- 24 മണിക്കൂറിനിടെ 37,724 പേർക്ക് രോഗബാധ, 648 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷത്തിലേയ്ക്ക്
- സംസ്ഥാനത്ത് രണ്ടുപേർകൂടി കൊവിഡ് ബാധിച്ച് മരിച്ചു, മരണം കോഴിക്കോടും കാസർഗോടും
- രോഗം സ്ഥിരീകരിച്ച് 15 ദിവസത്തിനിടെ അമ്മയും നാല് ആൺമക്കളും മരിച്ചു, കൊവിഡിൽ പകച്ച് കുടുംബം
മധ്യപ്രദേശിലെ ഖനിയിൽനിന്നും ലഭിച്ചത് 11 കാരറ്റ് വജ്രം, വില 50 ലക്ഷം
ഭോപ്പാല്‍: മധ്യപ്രദേശിലെ പന്നാ ജില്ലയില്‍ വജ്ര ഖനിയില്‍ നടത്തിയ ഖനനത്തില്‍ കണ്ടെടുത്തത് 10.69 കാരറ്റ് വജ്രം. ഏകദേശം 50 ലക്ഷത്തോളമാണ് വിപണിയി ഇതിന്റെ വില. റാണിപൂർ മേഖലയിലെ ഖനിയിൽനിന്നുമാണ് വജ്രം കണ്ടെത്തിയത്. 35 കാരനായ ആനന്ദിലാല്‍ കുഷ്‌വാഹ പാട്ടത്തിനെടുത്ത കനിയിൽനിന്നുമാണ് വലിയ മുല്യമുള്ള വജ്രം ലഭിച്ചത്.
കണ്ടെടുത്ത വജ്രം ഇദ്ദേഹം പ്രദേശിക വജ്ര ഓഫീസില്‍ ഹാജരാക്കി. വജ്രം ഇനി ലേലം ചെയ്തുവില്‍ക്കും. നേരത്തെ 70 സെന്റ തൂക്കമുള്ള വജ്രവും ഈ ഖനിയിൽനിന്നും ആനന്ദിലാലിന് ലഭിച്ചിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രാഖ്യാപിച്ച ലോക്ഡൗണിൽ അടച്ചിട്ടിരുന്ന ഖനിയിൽ അടുത്തകാലത്താണ് ഖനനം പുനരാരംഭിച്ചത്.