അനുബന്ധ വാര്‍ത്തകള്‍
- ആന ചരിഞ്ഞ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
- ഈ നക്ഷത്രത്തിൽ പിറന്ന പെൺകുട്ടികൾ എല്ലാ സുഖ സൗകര്യങ്ങളും അനുഭവിയ്ക്കും, അറിയൂ !
- മൂര്‍ഖന്‍ പാമ്പിനെ ദേഷ്യം പിടിപ്പിക്കാന്‍ 11ദിവസം പട്ടിണിക്കിട്ടു; തുറന്നുവിടുമ്പോള്‍ പാമ്പ് ആദ്യം തന്റെ നേരെയാണ് ചീറിയതെന്ന് സൂരജിന്റെ വെളിപ്പെടുത്തല്‍
- ഇവ മറ്റുള്ളവരുമായി പങ്കിടരുത്, പ്രത്യേകം ശ്രദ്ധിയ്ക്കണം !
- കോംപസിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് എത്തുന്നു !
കാരുണ്യയെ ധനവകുപ്പ് കൈവിട്ടു; ദയാവധം ചെയ്യരുതെന്ന് ഉമ്മന്‍ ചാണ്ടി
കേരളം കണ്ട ഏറ്റവും ജനോപകാരപ്രദമായ കാരുണ്യ ചികിത്സാ പദ്ധതിയെ ദയാവധം ചെയ്യരുതെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. 100 കോടിയോളം രൂപ കുടിശിക ആയതിനെ തുടര്‍ന്നാണ് ധനവകുപ്പ് കാരുണ്യ ചികിത്സാ പദ്ധതിയെ കൈവിട്ടത്. കാരുണ്യ ബെനവലന്റ് ഫണ്ട് പ്രകാരമുള്ള എല്ലാ ചികിത്സാ സഹായവും മെയ് 31ന് അവസാനിപ്പിച്ചുകൊണ്ട് ധനവകുപ്പിന്റെ ഉത്തരവിറങ്ങി.
യുഡിഎഫ് സര്‍ക്കാരിന്റെ ധനമന്ത്രി കെഎം മാണിയുടെ പ്രത്യേക താത്പര്യത്തോടെ രൂപീകരിച്ച കാരുണ്യ ബെനവലന്റ് ഫണ്ട് കേരളം കണ്ട ഏറ്റവും ജനോപകാരപ്രദമായ ക്ഷേമപദ്ധതിയായിട്ടാണ് വിലയിരുത്തപ്പെടുന്നതെന്നും 1.42 ലക്ഷം പേര്‍ക്ക് 1200 കോടി രൂപയുടെ ധനസഹായമാണ് ഇതിലൂടെ നല്‍കിയതെന്നും കോണ്‍ഗ്രസ് പറഞ്ഞു.