അനുബന്ധ വാര്ത്തകള്
- പച്ചക്കറി വാങ്ങാനെന്ന വ്യാജേന എത്തി മോഷണം നടത്തിയ യുവതി അറസ്റ്റിൽ
- ഡീസൽ മോഷണം : കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസ്
- പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് സ്വർണ്ണവും പണവും നഷ്ടപ്പെട്ടു
- ഹോംനഴ്സായി എത്തി നാലര പവന്റെ മാല കവർന്ന സ്ത്രീ 20 വർഷത്തിന് ശേഷം പിടിയിൽ
- മോഷണശ്രമത്തിനിടെ വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊന്നു : രണ്ടു പേർ പിടിയിൽ
പള്ളിയിൽ നിന്ന് 8 ലക്ഷം കവർന്നയാൾ ഗോവയിൽ പിടിയിലായി
പാലക്കാട്: കല്ലടിക്കോട് കരിമ്പ ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ നിന്ന് എട്ടു ലക്ഷം രൂപ കവർച്ച നടത്തിയ യുവാവിനെ ഗോവയിൽ നിന്ന് പോലീസ് പിടികൂടി. സംസ്ഥാനാന്തര മോഷണവും ലഹരി വിൽപ്പന അടക്കമുള്ള കേസുകളിലെ പ്രതിയുമായ അലക്സ് സൂര്യ എന്ന 39 കാരനാണു പിടിയിലായത്.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് പള്ളിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം പട്ടാപ്പകൽ കവർന്നത്. ലഹരിക്കത്ത് കേസിൽ ഗോവയിലെ ജയിലിൽ കഴിയുകയായിരുന്ന ഇയാളെ കല്ലടിക്കോട് പോലീസ് അവിടെ നിന്ന് കരിമ്പയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ആര് ഭാഷകൾ അറിയാവുന്ന ഇയാൾ വിവിധ സംസ്ഥാനങ്ങളിൽ ലഹരിക്കത്ത് കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
പള്ളിയുടെ നവീകരണത്തിനായി വച്ചിരുന്ന തുകയാണ് ഇയാൾ രാവിലെ കുർബാന സമയത്തു അകത്തു കയറി അലമാരയിൽ നിന്ന് തട്ടിയെടുത്തത്. കല്ലടിക്കോട് എസ്.എച്.ഓ എസ്.അനീഷ് കണ്ണമ്പ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളാണ് പ്രതിയെന്നു കണ്ടെത്തിയത്.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് പള്ളിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം പട്ടാപ്പകൽ കവർന്നത്. ലഹരിക്കത്ത് കേസിൽ ഗോവയിലെ ജയിലിൽ കഴിയുകയായിരുന്ന ഇയാളെ കല്ലടിക്കോട് പോലീസ് അവിടെ നിന്ന് കരിമ്പയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ആര് ഭാഷകൾ അറിയാവുന്ന ഇയാൾ വിവിധ സംസ്ഥാനങ്ങളിൽ ലഹരിക്കത്ത് കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
പള്ളിയുടെ നവീകരണത്തിനായി വച്ചിരുന്ന തുകയാണ് ഇയാൾ രാവിലെ കുർബാന സമയത്തു അകത്തു കയറി അലമാരയിൽ നിന്ന് തട്ടിയെടുത്തത്. കല്ലടിക്കോട് എസ്.എച്.ഓ എസ്.അനീഷ് കണ്ണമ്പ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളാണ് പ്രതിയെന്നു കണ്ടെത്തിയത്.