മലയാളികള്‍ ഉള്‍പ്പെടുന്ന ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി

ആദ്യ മലയാളി ഹജ്ജ് സംഘം പുണ്യഭൂമിയിലെത്തി

ജിദ്ദ| PRIYANKA| Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2016 (08:03 IST)
ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി.
450 ഹാജിമാരുമായി തിങ്കളാഴ്ച ഉച്ചക്ക് 3.20 ശേഷമാണ് നെടുമ്പാശ്ശേരിയില്‍നിന്ന് ആദ്യ ഹജ്ജ് വിമാനം പുണ്യഭൂമിയിലേക്ക് തിരിച്ചത്.

വിമാനം സൗദി സമയം 6.10 ഓടെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. പരിശോധന പൂര്‍ത്തിയാക്കിയ ഹാജിമാര്‍ 7.20ഓടെ പുറത്തിറങ്ങാന്‍ തുടങ്ങി.
ജിദ്ദയില്‍നിന്ന് ബസ് മാര്‍ഗം രാത്രി 12ഓടെ മക്കയിലത്തെിയ തീര്‍ഥാടകര്‍ രാത്രിതന്നെ മസ്ജിദുല്‍ ഹറാമിലത്തെി നിര്‍വഹിച്ചു.
ഗ്രീന്‍ കാറ്റഗറിയില്‍ തിങ്കളാഴ്ച എത്തിയ സംഘത്തിന് ജറുവല്‍ ബ്രാഞ്ച് മൂന്നിന് കീഴില്‍ 29, 30 നമ്പര്‍ കെട്ടിടങ്ങളിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.

221 പുരുഷന്മാരും 229 സ്ത്രീകളുമടങ്ങുന്നതാണ് ആദ്യസംഘം. ഇനി വരുന്ന ഹാജിമാര്‍ക്ക് മസ്ജിദുല്‍ ഹറാമിന്റെ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ഗ്രീന്‍ കാറ്റഗറിയിലും ഒമ്പത് കിലോമീറ്റര്‍ അകലെ അസീസിയയിലുമാണ് താമസസൗകര്യം.
ഞായറാഴ്ച മുതല്‍
നെടുമ്പാശ്ശേരിയിലെ ക്യാമ്പില്‍ തമ്പടിച്ചിരുന്ന ഹാജിമാര്‍ തിങ്കളാഴ്ച രാവിലെ തന്നെ പ്രഭാതകൃത്യങ്ങളും നമസ്‌കാരവും നിര്‍വഹിച്ച് ഇഹ്‌റാം കെട്ടി യാത്രക്കായി ഒരുങ്ങിയിരുന്നു. ഹജ്ജ് ചുമതല കൂടിയുള്ള മന്ത്രി കെടി ജലീല്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് വിമാനത്തെ യാത്രയാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :