അനുബന്ധ വാര്‍ത്തകള്‍
- തെരെഞ്ഞെടുപ്പ് വിജയം: പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ പരിക്കേറ്റ യുഡിഎഫ് പ്രവര്ത്തകന് മരിച്ചു
- പാർട്ടിയാണ് വലുത്, കോൺഗ്രസിൽ നേതൃമാറ്റ തീരുമാനം തള്ളാതെ കെസി വേണുഗോപാൽ
- മുനിസിപ്പാലിറ്റികളിലേയും കോര്‍പ്പറേഷനിലെയും അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഡിസംബര്‍ 28ന് നടക്കും
- സത്യപ്രതിജ്ഞക്ക് ജനപ്രതിനിധിക്കൊപ്പം കൗണ്‍സില്‍ ഹാളിലേക്ക് ഒരാളെ മാത്രം പ്രവേശിപ്പിക്കും: തിരുവനന്തപുരം ജില്ലാകളക്ടര്‍
- തദ്ദേശ ജനപ്രതിനിധികള്‍ ഇന്ന് അധികാരമേല്‍ക്കും; ചടങ്ങില്‍ കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍
നെല്ലിയാമ്പതി കാണാനെത്തിയ ഒറ്റപ്പാലം സ്വദേശികള്‍ കൊക്കയിലേക്ക് വീണു
നെല്ലിയാമ്പതി കാണാനെത്തിയ സംഘത്തിലെ രണ്ടുപേര്‍ കൊക്കയിലേക്ക് വീണു. സീതാര്‍കുണ്ട് വ്യൂപോയിന്റിലാണ് അപകടം ഉണ്ടായത്. ഒറ്റപ്പാലം സ്വദേശികളായ മേലൂര്‍ സന്ദീപ്(22), രഘുനന്ദന്(22)എന്നിവരാണ് കൊക്കയിലേക്ക് വീണത്. കൊക്കയ്ക്ക് 3500 അടി ആഴമുണ്ട്. ഞായറാഴ്ച വൈകുന്നേരമാണ് രണ്ടുബൈക്കുകളിലായി നാലുപേരടങ്ങുന്ന സംഘം നെല്ലിയാമ്പതിയില്‍ എത്തിയത്.
ഒരാള്‍ ചിത്രമെടുക്കാന്‍ മുതിരുമ്പോള്‍ വിഴാന്പോകുകയും മറ്റെയാള്‍ പിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടുപേരും കൊക്കയിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന ശരത്തും സനലുമാണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്.