അനുബന്ധ വാര്ത്തകള്
- കേരളത്തിൽ എല്ലാ ഡാമുകളും തുറക്കേണ്ട സാഹചര്യം; നെഹ്റു ട്രോഫി വള്ളംകളി മാറ്റി, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
- കലിതുള്ളി കാലവർഷം; ഇടുക്കി ഡാം തുറന്നു, തുറന്നത് മധ്യഭാഗത്തെ ഒരു ഷട്ടർ- 26 വർഷങ്ങൾക്ക് ശേഷം ഇതാദ്യം
- മഴ കനത്തു; ശനിയാഴ്ച നടത്താനിരുന്ന വള്ളംകളി മാറ്റിവെച്ചു
- വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നു; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2399 അടിയിലേക്ക്, ട്രയൽ റൺ പന്ത്രണ്ടിന്
- ഇടുക്കിയിൽ ശക്തമായ മഴ; അണക്കെട്ടിലെ ജലനിരപ്പ് 2399 അടിയിലേക്ക്, ഒരു ഷട്ടർ തുറന്ന് ട്രയൽ റൺ നടത്തും
ദുരിതം വിതച്ച് മഴ; ഇതുവരെ തുറന്നത് 22 ഡാമുകൾ
ദുരിതം വിതച്ച് മഴ; ഇതുവരെ തുറന്നത് 22 ഡാമുകൾ
മഴ ശക്തമായതിനെത്തുടർന്ന് സംസ്ഥാനത്തെ 22 അണക്കെട്ടുകൾ തുറന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതാദ്യമായാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത്. അണക്കെട്ടുകൾ തുറക്കുന്ന സ്ഥലങ്ങളിലേക്ക് ജനങ്ങൾ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസം കൂടി കേരളത്തിൽ ശക്തമായ മഴ തുടരും എന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളിലും ഉരുൾപൊട്ടലും ഉണ്ടായി. പാലക്കാട്, വയനാട്, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉരുൾപൊട്ടി.
കൊച്ചി–ധനുഷ്കോടി ദേശീയപാതയിലും വയനാട് ചുരത്തിലും ഗതാഗതം തടസ്സപ്പെട്ടു. മലമ്പുഴ അണക്കെട്ടിനു സമീപം ഉരുൾപൊട്ടിയതിനു പിന്നാലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിൽ സൈന്യത്തിന്റെ സേവനം തേടി. ദേശീയ ദുരന്തനിവാരണസേന കോഴിക്കോട്ടെത്തി. സംസ്ഥാനത്ത് ഇതുവരെ 20 മരണം ഉണ്ടായി.